സുനിൽ ഗവാസ്കർ, അഭിഷേക് ശർമ
അഹമ്മദാബാദ്: ഇത്തവണത്തെ ടി20 ലോകകപ്പിൽ മോശം പ്രകടനം പുറത്തെടുത്തിട്ടും ലോക ഒന്നാം നമ്പർ ബാറ്ററായി തുടരുന്ന യുവ ഇന്ത‍്യൻ താരം അഭിഷേക് ശർമയെ ശേഷിക്കുന്ന മത്സരത്തിൽ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തരുതെന്ന് ഇതിഹാസ താരം സുനിൽ ഗവാസ്കർ.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ന‍്യൂസിലാൻഡിനെതിരേ ഞായറാഴ്ച ഫൈനൽ മത്സരം ആരംഭിക്കാനിരിക്കെയാണ് ഗവാസ്കറുടെ നിർണായക പ്രസ്താവന. അഭിഷേക് തന്‍റെ തെറ്റുകളിൽ നിന്നും പാഠം പഠിക്കുന്നില്ലെന്നും ഗവസ്കർ പറഞ്ഞു. ഒരേ രീതിയിൽ തന്നെ അഭിഷേക് പുറത്താവുന്നത് ആശങ്കാജനകമാണെന്നും ശരീരത്തോട് ചേർന്ന് വരുന്ന പന്തുകളിൽ ബൗളർമാർ അഭിഷേകിനെ കുടുക്കുകയാണെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.