Representative image 
Sports

തെളിവുകളില്ല, ഐപിഎൽ ഒത്തുകളി കേസ് അവസാനിപ്പിക്കുന്നുവെന്ന് സിബിഐ

കേസിൽ അന്വേഷണം തുടരണോ വേണ്ടയോ എന്ന തീരുമാനം കോടതിയുടേതായിരിക്കും

MV Desk

ന്യൂഡൽഹി: വേണ്ടത്ര തെളിവുകളില്ലെന്ന കാരണത്താൽ 2019ലെ ഐപിഎൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട രണ്ടു കേസുകളും സിബിഐ അവസാനിപ്പിച്ചു. ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് പന്തയം വയ്ക്കുന്നവരുടെ വലിയ ശൃംഖലയും ഐപിഎൽ കളിക്കാരും ഒത്തു കളിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് 2022 മേയിലാണ് സിബിഐ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്. ഡൽഹിയിൽ നിന്നുള്ള ദിലീപ് കുമാർ, ഹൈദരാബാദിൽ നിന്നുള്ള ഗുരം വാസു, ഗുരം സതീഷ് എന്നിവരായിരുന്നു ആദ്യ എഫ്ഐ ആറിലെ പ്രതികൾ. സജ്ജൻ സിങ്, പ്രഭു ലാൽ മീന, രാം അവ്താർ, അമിത് കുമാർ ശർമ എന്നിവരായിരുന്നു രണ്ടാമത്തെ എഫ്ഐഐറിൽ പ്രതി ചേർക്കപ്പെട്ടിരുന്നത്. ഇവരെല്ലാം രാജസ്ഥാനിൽ നിന്നുള്ളവരായിരുന്നു.

രണ്ടു വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ ആരോപണത്തം സാധൂകരിക്കുന്ന വിധത്തിലുള്ള യാതൊരു തെളിവുകളും കണ്ടെത്താൻ സിബിഐയ്ക്കു സാധിച്ചിട്ടില്ല.

ഇതേത്തുടർന്ന് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ഡിസംബർ 23ന് പ്രത്യേക കോടതിയിൽ സിബിഐ സംഘം കേസ് അവസാനിപ്പിക്കുന്നതായി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേസിൽ അന്വേഷണം തുടരണോ വേണ്ടയോ എന്നുള്ള തീരുമാനം കോടതിയുടേതായിരിക്കും.

'മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം'; അനുശോചനമറിയിച്ച് മുഖ‍്യമന്ത്രി

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികൾ നൽകിയാണ് സ്വർണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവർദ്ധൻ

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവം; 7 പേരെ അറസ്റ്റു ചെയ്തായി മുഹമ്മദ് യൂനുസ്

രാജധാനി എക്സ്പ്രസ് ട്രെയിൻ ആനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ച് ക‍യറി; 8 ആനകൾ ചരിഞ്ഞു, ട്രെയിൻ പാളം തെറ്റി

ചാലക്കുടിയിൽ രാത്രി പെൺകുട്ടികൾക്ക് കെഎസ്ആർടിസി ബസ് നിർത്തി നൽകിയില്ലെന്ന് പരാതി