പ്രഭ്സിമ്രൻ സിങ്.
ധാംബുള്ള: ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയിൽ അഫ്ഗാനിസ്ഥാൻ എ ടീമിനെതിരേ ഇന്ത്യ എ ടീമിന് മികച്ച സ്കോർ. മഴ കാരണം 49 ഓവറായി ചുരുക്കിയ മത്സരത്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 349 റൺസാണ് ഇന്ത്യ എ നേടിയത്.
നേരത്തെ, ടോസ് നേടിയ അഫ്ഗാനിസ്ഥാൻ എ ടീം ക്യാപ്റ്റൻ ഇമ്രാൻ മിർ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽനിന്നു വ്യത്യസ്തമായി, വൈഭവ് സൂര്യവംശിയും പ്രഭ്സിമ്രൻ സിങ്ങും ചേർന്ന് ടീമിനു മികച്ച തുടക്കം നൽകി.
22 പന്തിൽ 44 റൺസെടുത്ത് സൂര്യവംശി പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ ഏഴോവറിൽ എഴുപത് പിന്നിട്ടിരുന്നു. പ്രിയാം ആര്യ (8) വേഗത്തിൽ മടങ്ങിയെങ്കിലും പ്രഭ്സിമ്രന് ഋതുരാജ് ഗെയ്ക്ക്വാദ് ഉറച്ച പിന്തുണ നൽകി. 69 പന്തിൽ 84 റൺസെടുത്താണ് പ്രഭ്സിമ്രൻ പുറത്തായത്.
തുടർന്ന് തിലക് വർമയും ഒരുമിച്ച് ഗെയ്ക്ക്വാദിന്‍റെ കൂട്ടുകെട്ട്. ഇരുവരും 66 റൺസ് വീതം നേടി. ഏഴാം നമ്പറിലിറങ്ങിയ പേസ് ബൗളിങ് ഓൾറൗണ്ടർ സൂര്യാംശ് ഷെഡ്ഗെ 27 പന്തിൽ 40 റൺസുമായി ടീമിന്‍റെ റൺ റേറ്റ് ഉയർത്തി.
അഫ്ഗാനിസ്ഥാനു വേണ്ടി യുവ പേസ് ബൗളർമാരായ അബ്ദുള്ള അഹമ്മദ്സായ് അഞ്ച് വിക്കറ്റും ഫർമാനുള്ള സാഫി മൂന്ന് വിക്കറ്റും വീഴ്ത്തി.