സ്കൂൾ കായിക മേളയ്ക്ക് തലസ്ഥാനത്ത് തുടക്കം

 
Sports

സ്കൂൾ കായിക മേളയ്ക്ക് തലസ്ഥാനത്ത് തുടക്കം

ഒളിംപിക്സ് മാതൃകയിലെ കായികമേള ഏഴു ദിവസം നീണ്ടുനിൽക്കും

Aswin AM

സ്വന്തം ലേഖകൻ

തിരുവനന്തപുരം: 67ാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് തലസ്ഥാനത്ത് കൊടിയേറി. ഒളിംപിക്സ് മാതൃകയിലെ കായികമേള ഏഴു ദിവസം നീണ്ടുനിൽക്കും. മേളയുടെ ദീപശിഖ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയനും ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവ് എച്ച്.എം. കരുണപ്രിയയും സംയുക്തമായി തെളിച്ചു. തുടർന്ന് ഇന്ത്യൻ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീം അംഗം അഥീന മറിയം സ്കൂൾ ഒളിംപിക്സ് പ്രതിജ്ഞ വായിച്ചു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഒരുക്കിയ ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ മേള ഉദ്ഘാടനം ചെയ്തു. മന്ത്രി ജി.ആർ. അനിൽ ആശംസ അറിയിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിച്ചു.

ഭിന്നശേഷിക്കുട്ടികൾ ഉൾപ്പെടെ22,000 ഓളം താരങ്ങൾ ഇത്തവണ കായിക മേളയിൽ പങ്കെടുക്കും. ഗൾഫ് മേഖലയിലെ 35 വിദ്യാർഥികളും മീറ്റിന്‍റെ ഭാഗമാകും. കൂടുതൽ പോയിന്‍റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സമ്മാനിക്കും. ഇന്നലെ വൈകിട്ട് നാല് മുതൽ വിവിധ ജില്ലാ ടീമുകളുടെ മാർച്ച്‌ പാസ്റ്റ് നടന്നു. ഇന്നു രാവിലെ മത്സരങ്ങൾ ആരംഭിക്കും.

''പാർട്ടി നിലപാടിനൊപ്പം''; പത്മ പുരസ്കാരം സ്വീകരിക്കുന്നതിനെക്കുറിച്ച് വിഎസിന്‍റെ മകൻ

ഫെനിയുടെ നേതൃത്വത്തിൽ കടുത്ത സൈബർ ആക്രമണം; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി അതിജീവിത

നിയമസഭ തെരഞ്ഞെടുപ്പ്; 5 സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ നിയോഗിച്ച് കമ്മിഷൻ

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

"മുഖ്യമന്ത്രി വാത്സല്യത്തോടെ ശിരസില്‍ തൊട്ടു, അവരുടെ കണ്ണുകള്‍ നിറഞ്ഞു": മുഖ്യമന്ത്രിയെ കണ്ട് നിര്‍ഭയ ഹോമിലെ പെൺകുട്ടികൾ