.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

എം. മനോജ്, മുഹമ്മദ് അജ്സൽ, അബൂബക്കർ ദിൽഷാദ് എന്നിവർ കേരളത്തിനു വേണ്ടി ഗോളടിച്ചു.

 
Sports

അസമിനെ തകർത്ത് കേരളം സെമിയിൽ

ആതിഥേയരെ അവരുടെ മണ്ണിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വീഴ്ത്തി കേരളം സെമി ഫൈനലിലേക്ക് മുന്നേറി. വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനലിൽ പഞ്ചാബ് എതിരാളികൾ

Sports Desk

സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ അസമിനെ 3-0ത്തിന് തകർത്ത് കേരളം സെമി ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിന്റെ 17-ാം മിനിറ്റിൽ മനോജ് എം നേടിയ ഹെഡർ ഗോളിലൂടെ കേരളം മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മുഹമ്മദ് അജ്സൽ ലീഡ് ഉയർത്തി. ഇഞ്ചുറി ടൈമിൽ അബൂബക്കർ ദിൽഷാദ് കൂടി ഗോൾ നേടിയതോടെ കേരളം ഉജ്ജ്വല വിജയം ഉറപ്പിച്ചു. കളിയുടെ എല്ലാ മേഖലകളിലും വ്യക്തമായ മേധാവിത്വം പുലർത്തിയാണ് കേരളം സെമി പോരാട്ടത്തിന് തയാറായത്.

ശിലാപഥർ: 79ാം സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പിന്‍റെ ആവേശകരമായ നാലാം ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ അസമിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരളം സെമി ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ കേരളത്തിനു വേണ്ടി ക്യാപ്റ്റൻ എം. മനോജ്, മുഹമ്മദ് അജ്സൽ, അബൂബക്കർ ദിൽഷാദ് എന്നിവരാണ് ഗോളുകൾ നേടിയത്.

മത്സരത്തിന്‍റെ തുടക്കം മുതൽ തന്നെ കേരളം ആക്രമണ ഫുട്ബോൾ ആണ് പുറത്തെടുത്തത്. 17-ാം മിനിറ്റിൽ ലഭിച്ച ഒരു കോർണറിൽ നിന്നാണ് കേരളം ആദ്യ ലീഡ് നേടിയത്. മനോജ് കൃത്യ സമയത്ത് പന്തിലേക്ക് കുതിച്ചെത്തി ഉജ്ജ്വലമായ ഒരു ഹെഡറിലൂടെ അസം പ്രതിരോധത്തെ ഞെട്ടിച്ച് പന്ത് വലയിലാക്കി (1-0).

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് കേരളം ലീഡ് ഇരട്ടിയാക്കി. 44ാം മിനിറ്റിൽ മുഹമ്മദ് അജ്സൽ ആണ് കേരളത്തിന്‍റെ രണ്ടാം ഗോൾ നേടിയത്. അസമിന്‍റെ പ്രതിരോധ പിഴവുകൾ മുതലെടുത്ത അജ്സലിന്‍റെ മനോഹരമായ ഫിനിഷിങ് ടീമിന് മികച്ച ആത്മവിശ്വാസം നൽകി (2-0).

രണ്ടാം പകുതിയിൽ മടങ്ങിവരാൻ അസം കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്‍റെ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു. മലയാളി താരങ്ങൾ ഓരോ നീക്കങ്ങളും കരുതലോടെ തടയുകയും പ്രത്യാക്രമണങ്ങളിലൂടെ അസം ഗോൾമുഖത്തെ വിറപ്പിക്കുകയും ചെയ്തു. ഒടുവിൽ മത്സരത്തിന്‍റെ അധിക സമയത്ത് (90+2') അബൂബക്കർ ദിൽഷാദിലൂടെ കേരളം വിജയമുറപ്പിച്ച മൂന്നാം ഗോളും നേടി (3-0).

ഈ തകർപ്പൻ വിജയത്തോടെ കേരളം സെമി ഫൈനൽ പോരാട്ടത്തിന് തയാറായിക്കഴിഞ്ഞു. ക്ലിനിക്കൽ പ്രകടനം കാഴ്ചവെച്ച കേരളത്തിന്‍റെ മുന്നേറ്റം വരാനിരിക്കുന്ന മത്സരങ്ങളിലും ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനലിൽ കേരളം പഞ്ചാബിനെ നേരിടും. തമിഴ്നാടിനെ പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് പഞ്ചാബ് സെമിയിലെത്തിയത്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ