അനുഷ്ക ശർമയും വിരാട് കോഹ്ലിയും പ്രേമാനന്ദ് മഹാരാജിനു മുന്നിൽ.

 
Sports

''ഹാപ്പിയാണോ?'', ''അതെ ഗുരുജീ...''‌, പ്രേമാനന്ദ് മഹാരാജിനെ കാണാൻ കോലിയും അനുഷ്കയും

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വിരാട് കോലി, ഭാര്യ അനുഷ്ക ശർമയെയും കൂട്ടി പ്രേമാനന്ദ് മഹാരാജിനെ കാണാനെത്തിയപ്പോൾ

മഥുര: ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ ആത്മീയകാര്യങ്ങൾക്ക് സമയം നീക്കിവച്ച് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലി. ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മയ്ക്കൊപ്പം കോലി ഇന്നലെ മഥുര വൃന്ദാവനിലെ ആത്മീയ ആചാര്യൻ പ്രേമാനന്ദ് ഗോവിൻ ശരൺ ജി മഹരാജിനെ സന്ദർശിച്ചു.

വരാഹ ഘട്ടിന് സമീപത്തെ ശ്രീ രാധ കേളി കുഞ്ജ് ആശ്രമത്തിൽ എത്തിയാണ് കോഹ്‌ലിയും അനുഷ്കയും പ്രേമാനന്ദ് ജിയുടെ അനുഗ്രഹം തേടിയത്. താരങ്ങൾ സ്വാമിയുമായി സംസാരിക്കുന്നതിന്‍റെ വിഡിയോ എക്സിൽ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. "താങ്കൾ സന്തോഷവാനാണോ' എന്ന ചോദ്യത്തോടെയാണ് കോലിയെ സ്വാമി സ്വീകരിച്ചത്. ആത്മീയ സ്വാതന്ത്ര്യത്തെയും ഉള്ളിന്‍റെ ഉള്ളിലെ സമാധാനത്തെയും കുറിച്ചുള്ള സ്വാമിയുടെ പ്രഭാഷണം കോഹ്‌ലിയും അനുഷ്കയും വളരെ ശ്രദ്ധയോടെ ശ്രവിച്ചു.

മൂന്നു മണിക്കൂറിലേറെ ശ്രീ രാധ കേളി കുഞ്ജിൽ ചെലവിട്ട താരങ്ങൾ ആശ്രമത്തിന് കീഴിലെ വിവിധ സ്ഥാപനങ്ങളും സന്ദർശിച്ചു. പ്രമാനന്ദ് ജിയുടെ ഗുരുവായ ഗൗരങ്കി ശരൺ മഹരാജിന്‍റെ ആശ്രമവും സന്ദർശിച്ചശേഷമാണ് കോലിയും അനുഷ്കയും മടങ്ങിയത്.

'മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം'; അനുശോചനമറിയിച്ച് മുഖ‍്യമന്ത്രി

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികൾ നൽകിയാണ് സ്വർണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവർദ്ധൻ

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവം; 7 പേരെ അറസ്റ്റു ചെയ്തായി മുഹമ്മദ് യൂനുസ്

രാജധാനി എക്സ്പ്രസ് ട്രെയിൻ ആനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ച് ക‍യറി; 8 ആനകൾ ചരിഞ്ഞു, ട്രെയിൻ പാളം തെറ്റി

ചാലക്കുടിയിൽ രാത്രി പെൺകുട്ടികൾക്ക് കെഎസ്ആർടിസി ബസ് നിർത്തി നൽകിയില്ലെന്ന് പരാതി