മിച്ചൽ മാർഷും ഡേവിഡ് വാർനറും. File photo
Sports

ലോകകപ്പിൽ വാർനർ തന്നെ ഓപ്പണറാകണം: മാർഷ്

താൻ മധ്യനിരയിൽ ബാറ്റ് ചെയ്യാനായിരിക്കും സാധ്യതയെന്നും ഇൻഫോം ഓൾറൗണ്ടർ

MV Desk

സിഡ്നി: ലോകകപ്പ് ക്രിക്കറ്റിൽ ഡേവിഡ് വാർനർ തന്നെ ഓസ്ട്രേലിയയുടെ ഓപ്പണറാകണമെന്ന് ഇൻ ഫോം ഓൾറൗണ്ടർ മിച്ചൽ മാർഷ്. താൻ മധ്യനിരയിൽ ബാറ്റ് ചെയ്യാനായിരിക്കും സാധ്യതയെന്നും മാർഷ് വ്യക്തമാക്കി.

വാർനർക്കു പകരം മാർഷ് ആയിരിക്കും ട്രാവിസ് ഹെഡ്ഡിനൊപ്പം ഓപ്പണറാകുക എന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രതികരണം. ഒരു വശത്ത് ട്രാവിസ് ഹെഡ് തന്നെയായിരിക്കുമെന്നും മാർഷ് പറഞ്ഞു.

142 ഏകദിന മത്സരം കളിച്ച വാർനർ ഇതിൽ ഏറെയും ഓപ്പണറായി തന്നെയാണ് ഇറങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്നാരംഭിക്കുന്ന ഏകദിന പരമ്പരയിൽ അദ്ദേഹം കളിക്കുന്നുണ്ട്.

അതേസമയം, ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ 81, 66 നോട്ടൗട്ട്, 47 എന്നിങ്ങനെയായിരുന്നു ഓപ്പണിങ് റോളിൽ മാർഷിന്‍റെ സ്കോറുകൾ. തുടർന്ന് ആഷസ് ടെസ്റ്റ് പരമ്പരയിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി20 പരമ്പരയിലും മികവ് ആവർത്തിച്ചു.

അടുത്ത 3 മണിക്കൂർ ശക്തമായ മഴ; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

നിതിന്‍ രാജിന്‍റെ മരണം; 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

ബാലാവകാശ കമ്മിഷൻ നിർദേശിച്ചു; അവധിക്കാല ക്ലാസുകളുടെ സമയം പുനഃക്രമീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

അത്യുഷ്‌ണം അപ്രതീക്ഷിത ദുരന്തങ്ങളിലേക്ക് നയിക്കും; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സ്വകാര്യ ജെറ്റ് മരത്തിലിടിച്ച് തകർന്നു; പൈലറ്റുമാർ കൊല്ലപ്പെട്ടു|Video