വിനേഷ് ഫോഗട്ട് 
Sports

സർക്കാർ ജോലിയും ഭൂമിയും വേണ്ട, 4 കോടി രൂപയുടെ പാരിതോഷികം മതിയെന്ന് വിനേഷ് ഫോഗട്ട്

പാരീസ് ഒളിമ്പിക്സിൽ 50 കിലോ വിഭാഗത്തിൽ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിനേഷ് ഫോഗട്ട് മത്സരത്തിനു മുന്നുള്ള ഭാരപരിശോധനയിൽ പരാജയപ്പെട്ടിരുന്നു.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ഹരിയാന സർക്കാരിന്‍റെ വാഗ്ദാനങ്ങളിൽ നിന്ന് 4 കോടി രൂപയുടെ പാരിതോഷികം എന്ന വാഗ്ദാനം സ്വീകരിച്ച് ഗുസ്തി താരവും എംഎൽഎയുമായ വിനേഷ് ഫോഗട്ട്. കായിക താരങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ ഭാഗമായി നാല് കോടി രൂപ, ഭൂമി അല്ലെങ്കിൽ ഗ്രൂപ്പ് എ സർക്കാർ ജോലി ഇതിലേതെങ്കിലും തെരഞ്ഞെടുക്കാം എന്നാണ് ഹരിയാന സർ‌ക്കാർ ഫോഗട്ടിനോട് പറഞ്ഞിരുന്നത്.

എംഎൽഎ ആയതിനാൽ ഫോഗട്ടിന് സർക്കാർ ജോലി സ്വീകരിക്കാൻ സാധിക്കില്ലെന്നും നാലു കോടി രൂപയുടെ പാരിതോഷികം മതിയെന്നും കാണിച്ച് താരം സംസ്ഥാന കായിക വകുപ്പിന് കത്ത് നൽകിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

പാരീസ് ഒളിമ്പിക്സിൽ 50 കിലോ വിഭാഗത്തിൽ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിനേഷ് ഫോഗട്ട് മത്സരത്തിനു മുന്നുള്ള ഭാരപരിശോധനയിൽ പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന് സർക്കാർ പാരിതോഷികം നൽകാൻ തീരുമാനിച്ചത്.

ഹരിയാന സർക്കാരിന്‍റെ നയം അനുസരിച്ച് ഒളിമ്പിക്സിൽ സ്വർണം നേടുന്നവർക്ക് 6 കോടി രൂപയുടെയും വെള്ളി നേടുന്നവർക്ക് 4 കോടി രൂപയുടെയും വെങ്കലം നേടുന്നവർക്ക് 2.5 കോടി രൂപയുടെയും പാരിതോഷികം ആണ് നൽകുന്നത്. ഒളിമ്പിക്സിലെ മികച്ച പ്രകടനം മുൻ നിർത്തിയാണ് മത്സരത്തിൽ നിന്ന് അയോഗ്യ ആയിട്ടും വിനേഷ് ഫോഗട്ടിന് പാരിതോഷികം പ്രഖ്യാപിച്ചത്.

റെയ്‌ൽവേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു

അമ്മയിൽ വീണ്ടും രാജി; എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വം രാജിവച്ച് നടി ആശ അരവിന്ദ്

റീലുകളിടൂ... ഇൻസ്റ്റഗ്രാമിൻ ആക്‌റ്റീവാകൂ! ജെൻ സി പ്രക്ഷോഭത്തിനിടെ മന്ത്രിമാരോട് പ്രധാനമന്ത്രി

ഇൻഡിഗോ വിമാനത്തിനുള്ളിൽ ഇ.പി. ജയരാജൻ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്രം; എൻടിഎയിൽ വൻ അഴിച്ചുപണി