യാനിക് സിന്നർ 
Sports

ലോക ഒന്നാം നമ്പർ ടെന്നീസ് താരം യാനിക് സിന്നറിന് വിലക്ക്

Ardra Gopakumar

റോം: ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ലോക ഒന്നാം നമ്പർ ഇറ്റാലിയൻ ടെന്നീസ് താരം യാനിക് സിന്നറിന് മൂന്നു മാസം വിലക്ക്. കഴിഞ്ഞ വർഷം ലോക ഉത്തേജക വിരുദ്ധ ഏജൻസി നടത്തിയ രണ്ട് ടെസ്റ്റുകളിൽ ഉത്തേജക മരുന്നിന്‍റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഫെബ്രുവരി 9 മുതൽ മേയ് 4 വരെയാണ് സിന്നർക്ക് വിലക്കേർപ്പടുത്തിയിരിക്കുന്നത്. അതിനാൽ മെയ് 19ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണിൽ താരത്തിന് കാളിക്കാനായേക്കുമെന്നതാണാശ്വാസം.

അതേസമയം, ഫിസിയോ തെറപ്പിസ്റ്റിന്‍റെ നിർദേശ പ്രകാരമാണ് നിരോധിക്കപ്പെട്ട ക്ലോസ്റ്റബോൾ അടങ്ങിയ മരുന്ന് ഉപയോഗിച്ചതെന്നണ് സിന്നർ നൽകിയ വിശദീകരണം. കബളിപ്പിക്കണമെന്ന ഉദേശത്തോടെയല്ല സിന്നർ ഇതു ചെയ്തതെന്നും മരുന്ന് ഉപയോഗത്തിലൂടെ താരത്തിന്‍റെ പ്രകടനത്തിൽ നേട്ടമൊന്നും ലഭിക്കില്ലെന്നും ഏജൻസി പ്രസ്താവനയിൽ അറിയിച്ചു. നടപടി സ്വീകരിച്ച് കേസ് ഒത്തുതീർപ്പിലെത്താമെന്ന് താരം അറിയിച്ചതോടെയാണ് 3 മാസത്തേക്ക് വിലക്കേർപ്പെടുത്തിയത്.

ഇടുത്തീയായി ഇന്ധന വില വർധന: പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂട്ടി, രണ്ടാഴ്ചയ്ക്കിടെ കൂടിയത് എട്ടാം തവണ

ക്യാമ്പസിൽ മുദ്രാവാക്യം വിളി വേണ്ട, മലയാള സര്‍വകലാശാലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്ക്

സംസ്ഥാനത്ത് മഴ തുടരും, ഒൻപത് ജില്ലകളിൽ യെലോ അലർട്ട്

സിബിഎസ്ഇ ഉത്തര പേപ്പറിന്‍റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു