വരുന്നൂ 'ഗ്രേറ്റ് പിരമിഡി'നോളം വലുപ്പമുള്ള ഛിന്നഗ്രഹം 
Tech

വരുന്നൂ 'ഗ്രേറ്റ് പിരമിഡി'നോളം വലുപ്പമുള്ള ഛിന്നഗ്രഹം; ഭൂമിയ്ക്കും ചന്ദ്രനുമിടയിലൂടെ കടന്നു പോകും

മണിക്കൂറിൽ 34,000 കിലോമീറ്റർ വേഗതയിലാണ് ഛിന്നഗ്രഹം സഞ്ചരിക്കുന്നത്.

നീതു ചന്ദ്രൻ

ഈജിപ്റ്റിലെ ഗ്രേറ്റ് പിരമിഡിനോളം വലുപ്പമുള്ളൊരു ഛിന്നഗ്രഹത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ശാസ്ത്രലോകം. ജൂലൈ 29ന് ഭൂമിക്കും ചന്ദ്രനുമിടയിലൂടെ അതിവേഗതയിൽ കടന്നു പോകും. ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞർ ജൂൺ 16നാണ് 480 അടി വലുപ്പമുള്ള 2024 എംകെ എന്ന ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. മണിക്കൂറിൽ 34,000 കിലോമീറ്റർ വേഗതയിലാണ് ഛിന്നഗ്രഹം സഞ്ചരിക്കുന്നത്.

ഛിന്നഗ്രഹം ഭൂമിയെ ഒരു വിധത്തിലും ദോഷമായി ബാധിക്കില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. അസാധാരണ വലുപ്പവും അപകടകരമാം വിധമുള്ള ഭ്രമണപഥവും മൂലം 2024 എംകെ യെ നാസ അപകടസാധ്യതയുള്ള ഛിന്നഗ്രഹങ്ങളുടെ കൂട്ടത്തിലാണ് ചേർത്തിരിക്കുന്നത്.

ഭൂമിക്കും ചന്ദ്രനുമിടയിലൂടെ കടന്നു പോയാൽ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള ഛിന്നഗ്രഹങ്ങളുടെ കൂട്ടത്തിലായിരിക്കും 2024 എംകെ ഇടം പിടിക്കുക. ഇനി 2037 ൽ മാത്രമേ ഛിന്നഗ്രഹം വീണ്ടും ഭൂമിക്കു സമീപമെത്തൂ.

വായു മലിനീകരണം രൂക്ഷം: ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി; ഡൽഹി വിടാനൊരുങ്ങി ആളുകൾ

മുഖത്ത് മുളകുപൊടി വിതറി വീട്ടമ്മയുടെ മാല മോഷ്ടിച്ചു; അയൽവാസിയായ 26 കാരി അറസ്റ്റിൽ

വെള്ളം കോരുന്നതിനിടെ അമ്മയുടെ കൈയിൽനിന്ന് കിണറ്റിൽ വീണ് കുഞ്ഞു മരിച്ചു

കാസർഗോഡ് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പൊലീസിൽ പിടിയിൽ; സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടെന്ന് സൂചന

ചങ്ങരോത്ത് പഞ്ചായത്തിൽ യുഡിഎഫ് ശുദ്ധികലശം നടത്തിയ സംഭവം; 10 പേർക്കെതിരേ കേസ്