ഭക്ഷണം വിളമ്പി, കുശലം ചോദിക്കുന്ന റോബോട്ടുകൾ; പണി പോകുമോയെന്ന ആശങ്കയിൽ കെനിയക്കാർ 
Tech

ഭക്ഷണം വിളമ്പി, കുശലം ചോദിക്കുന്ന റോബോട്ടുകൾ; പണി പോകുമോയെന്ന ആശങ്കയിൽ കെനിയക്കാർ

റോബോട്ടുകളെ കാണാൻ വേണ്ടി മാത്രം ഇവിടേക്ക് നിരവധി പേരാണ് എത്തുന്നത്.

നെയ്റോബി: ഭക്ഷണശാലയിൽ വിവിധ വിഭവങ്ങളുമായി വിളമ്പാനെത്തുന്ന റോബോട്ടുകൾ കെനിയയിലെ കൗതുകക്കാഴ്ചകളിലൊന്നാണ്. പക്ഷേ റോബോട്ടുകളുടെ ഉപയോഗം ജോലി സാധ്യതകളെ ഇല്ലാതാക്കുമോ എന്ന ഭയവും കെനിയയിൽ പടർന്നു പിടിക്കുന്നുണ്ട്. കിഴക്കൻ ആഫ്രിക്കൻ മേഖലയിലെ ടെക്നോളജി ഹബ്ബാണ് നെയ്റോബി. അവിടത്തെ റോബോട്ട് കഫേയിലാണ് മനുഷ്യന്മാർക്കൊപ്പം നാലു റോബോട്ടുകൾ കൂടി ഭക്ഷണം വിളമ്പുന്നത്. റോബോട്ടുകളെ കാണാൻ വേണ്ടി മാത്രം ഇവിടേക്ക് നിരവധി പേരാണ് എത്തുന്നത്.

ഏഷ്യയിലും യൂറോപ്പിലും റോബോട്ടുകൾ ഭക്ഷണം വിളമ്പുന്നത് കണ്ടപ്പോഴാണ് ആഫ്രിക്കയിലും അതു നടപ്പാക്കണമെന്ന് തീരുമാനിച്ചതെന്ന് കഫേയുടെ ഉടമസ്ഥൻ മുഹമ്മദ് അബ്ബാസ് പറയുന്നു. റോബോട്ടുകളെ ഇറക്കുമതി ചെയ്യുന്നതിന് വലിയ ചെലവാണുള്ളത്. പക്ഷേ അതിനു മുടക്കിയ പണം വെറുതേ പോയില്ലെന്നുള്ളതിനു തെളിവാണ് എപ്പോഴും തിരക്കൊഴിയാത്ത കഫേയെന്ന് അബ്ബാസ് പറയുന്നു.

ഭക്ഷണം വിളമ്പി, കുശലം ചോദിക്കുന്ന റോബോട്ടുകൾ; പണി പോകുമോയെന്ന ആശങ്കയിൽ കെനിയക്കാർ

നിലവിൽ ക്ലെയർ, ആർ24, നാദിയ എന്നീ മൂന്ന് റോബോട്ടുകളാണ് കഫേയിലുള്ളത്. ഉപഭോക്താക്കളുമായി സംസാരിക്കാനുള്ള പ്രോഗ്രാമും റോബോട്ടിൽ ചെയ്തിട്ടുണ്ട്.

റോബോട്ടുകളോടുള്ള കൗതുകം കൂടുന്നുണ്ടെങ്കിലും ഇതു മൂലം എത്ര പേരുടെ പണി പോകുമെന്ന പേടിയിലാണ് കെനിയക്കാർ. വരും നാളുകളിൽ ജോലി സാധ്യതകൾ കുത്തനെ കുറയുമെന്നാണ് പ്രവചനങ്ങൾ.

ആഗോള അയ്യപ്പ സംഗമം നടത്താം; അനുമതി നൽകി സുപ്രീം കോടതി

ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ‌ മരിച്ചു

രാജസ്ഥാനിൽ വന്ധ്യതയുടെ പേരിൽ യുവതിയെ കൊന്ന് കത്തിച്ച ഭർത്താവും കുടുംബവും അറസ്റ്റിൽ

''ചില എംഎൽഎമാർ ഉറങ്ങാൻ പോലും പാരസെറ്റമോൾ കഴിക്കുന്നു, വ്യാജനാണോ എന്നറിയില്ല'', നിയമസ‍ഭയിൽ ജനീഷ് കുമാർ

തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ് മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു