ബഹിരാകാശത്തുനിന്നു തിരിച്ചെത്തിയ സുനിത വില്യംസ്

 
Tech

വെൽക്കം ബാക്ക് സുനിത..., കാത്തിരിപ്പിന് ശുഭാന്ത്യം

സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിൽ തിരിച്ചെത്തിക്കാനുള്ള രക്ഷാദൗത്യം വിജയം

MV Desk

കേപ് കനാവറൽ: ഒമ്പതു മാസത്തെ അനിശ്ചിതത്വത്തിനുശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 10.35ന് യാത്രികരെയും വഹിച്ചുള്ള സ്പെയ്സ് എക്സ് പേടകം മടക്കയാത്ര തുടങ്ങി. ബുധനാഴ്ച പുലർച്ചെ 3.27ന് പേടകം സുരക്ഷിതമായി അറ്റ്‌ലാന്‍റിക് സമുദ്രത്തിലിറങ്ങുകയായിരുന്നു.

സുനിതയ്ക്കും ബുച്ചിനുമൊപ്പം, നിക് ഹേഗ്, അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ യാത്രികരുമുണ്ടായിരുന്നു പേടകത്തിൽ. പേടകത്തെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കുന്ന കവാടം അടയ്ക്കുന്ന ഹാച്ചിങ് പ്രക്രിയ ചൊവ്വാഴ്ച രാവിലെ 10.15ന് തന്നെ പൂർത്തിയായിരുന്നു. ഇതിന്‍റെ തുടർച്ചയായി നിലയവുമായി വേർപെടുത്തുന്ന അൺഡോക്കിങ്ങും നടത്തി.

ബഹിരാകാശ യാത്രികരെ വഹിക്കുന്ന മൊഡ്യൂൾ, പാരഷൂട്ടുകളുടെ സഹായത്തോടെ കടലിലിറങ്ങുന്നു.

ബുധനാഴ്ച പുലർച്ചെ 2.41നായിരുന്നു ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഡീ ഓർബിറ്റ് ബേൺ പ്രക്രിയ. ഈ ഘട്ടം പിന്നിട്ടതോടെ പാരഷൂട്ടുകൾ വിടർന്നു. വേഗം ക്രമമായി നിയന്ത്രിക്കപ്പെട്ട്, കണക്കാക്കിയതു പോലെ തന്നെ പേടകം അറ്റ്‌ലാന്‍റിക് സമുദ്രത്തിൽ പതിച്ചു.

ഇതു വീണ്ടെടുത്ത ശേഷമായിരുന്നു യാത്രികരെ കരയിലെത്തിക്കുന്ന പ്രക്രിയ. തുടർന്ന് ഇവരെ ഹൂസ്റ്റണിലുള്ള നാസയുടെ ജോൺസൺ സ്പെയ്സ് സെന്‍ററിലേക്കു മാറ്റി.

ബഹിരാകാശ യാത്രികരുമായി കടലിൽ ഇറക്കിയ മൊഡ്യൂൾ വീണ്ടെടുക്കുന്നു.

ഇവിടെ വൈദ്യപരിശോധനയുണ്ടാകും. ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണമില്ലാതെ ദീർഘനാൾ കഴിഞ്ഞ സുനിതയ്ക്കും വിൽമോറിനും ഭൂമിയുടെ ഗുരുത്വാകർഷണവുമായി ഇണങ്ങാൻ 45 ദിവസത്തെ ചികിത്സയാണ് നിശ്ചയിച്ചിരിക്കുന്നത്.

സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ 'ക‍്യാ ബോൽതീ പബ്ലിക് ക‍്യാംപെയിൻ'; പുതിയ നീക്കവുമായി സിജെപി

മഴ; പത്തനംതിട്ടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറുമായി കൂടിക്കാഴ്ച നടത്തി പ്രശാന്ത് കിഷോർ

ദേശീയ ബയോഗ്യാസ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; 23,731 കോടി രൂപ ചെലവിൽ ശുദ്ധ ഇന്ധന ഉൽപാദനം വർധിപ്പിക്കും

ബംഗ്ലാദേശ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 20ന്