.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
യാത്രക്കാർ റൺവേയിൽ ഭക്ഷണം കഴിക്കുന്നു File Pic
Trending

'റൺവേയിൽ ഡിന്നർ'‌; ഇൻഡിഗോ എയർലൈൻസിന് 1.2 കോടി രൂപ പിഴയിട്ട് ബിസിഎഎസ്

വ്യോമയാന മന്ത്രാലയം ഇൻഡിഗോ എയർലൈൻസിനും മുംബൈ വിമാനത്താവളത്തിനും കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്.

MV Desk

ന്യൂഡൽ‌ഹി: വിമാനം വൈകിയതിനെത്തുടർന്ന് യാത്രക്കാർ റൺവേയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഇൻഡിഗോ എയർലൈൻസിന് 1.2 കോടി രൂപ പിഴയിട്ട് ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി( ബിസിഎഎസ്). യാത്രക്കാർ റൺവേയിൽ‌ ഇരുന്നു ഭക്ഷണം കഴിച്ചതുൾപ്പെടെ 5 കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിഴ വിധിച്ചിരിക്കുന്നത്. ഇതിനു പുറമേ വ്യോമയാന മന്ത്രാലയം ഇൻഡിഗോ എയർലൈൻസിനും മുംബൈ വിമാനത്താവളത്തിനും കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്ന് ഗോവയിലേക്കുള്ള ഫ്ലൈറ്റാണ് 12 മണിക്കൂറോളം വൈകിയത്.

ഡൽഹിയിലെ കനത്ത മൂടൽ മഞ്ഞാണ് വിമാനം വൈകാൻ കാരണമായത്. ഏറെ വൈകി വിമാനം യാത്ര ആരംഭിച്ചെങ്കിലും വീണ്ടും മുംബൈ വിമാനത്താവളത്തിൽ ഇറക്കിയതോടെയാണ് യാത്രക്കാർ അക്ഷമരായി പുറത്തേക്ക് ഇറങ്ങിയത്. ഈ ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. രണ്ടു തവണ സുരക്ഷാ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി 50ലക്ഷം രൂപ വീത ഒരു കോടി രൂപയും സുരക്ഷാ ലംഘനം റിപ്പോർട്ട് ചെയ്യാതിരുന്നതിനായി 5 ലക്ഷം രൂപ വീതം 10 ലക്ഷം രൂപയും സാഹചര്യം ശരിയായ രീതിയിൽ കൈകാര്യം ചെയ്യാതിരുന്നതിനാൽ 10 ലക്ഷം രൂപയുമാണ് ബിസിഎസ് പിഴ ചുമത്തിയിരിക്കുന്നത്.

അതിനു പുറമേ മുംബൈ ഇന്‍റർനാഷണൽ വിമാനത്താവത്തിനു 60 ലക്ഷം രൂപയും ബിസിഎസ് പിഴയിട്ടിട്ടുണ്ട്. ഇതേ സംഭവത്തിൽ വിമാനത്താവളത്തിന് ഡിജിസിഎ 30 ലക്ഷം രൂപയാണ് പിഴയിട്ടിരിക്കുന്നത്. പൈലറ്റുകൾക്ക് ആവശ്യമായി പരിശീലനം നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി

സ്പൈസ് ജെറ്റിനും എയർ ഇന്ത്യക്കും 30 ലക്ഷം രൂപ വീതവും ഡിജിസിഎ പിഴയിട്ടിട്ടുണ്ട്.

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്

ഓപ്പറേഷൻ ഊർജ സുരക്ഷ; ഹോർമുസ് കടക്കാൻ ഇന്ത്യൻ കപ്പലുകൾക്ക് യുദ്ധക്കപ്പലുകളുടെ അകമ്പടി

ക്നാനായ സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചാൽ സഭയിൽ നിന്ന് പുറത്താക്കുന്നത് മൗലികാവകാശ ലംഘനം; ഹൈക്കോടതി

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; വിലയിൽ നേരിയ കുറവ്

ആന്ധ്രയിൽ ബസിന് തീപ്പിടിച്ച് 12 പേർ വെന്തുമരിച്ചു; 20 പേർക്ക് ഗുരുതര പരുക്ക്