.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
indian student and german professor email response goes viral 
Trending

ഇന്ത്യൻ വിദ്യാർഥിയും ജർമനി പ്രൊഫസറും തമ്മിലുള്ള ഇ-മെയിൽ സന്ദേശം വൈറലാകുന്നു..!!

സ്ക്രീൻഷോട്ടിലെ പ്രൊഫസറുടെ മറുപടിയാണ് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

Ardra Gopakumar

മികച്ച ഉപരിപഠനത്തിനായി മറ്റ് രാജ്യങ്ങളിൽ പോകുന്നതിനും അക്കാദമിക് മേഖലകളിലെ ഇന്‍റേൺഷിപ്പിക്കുകൾക്കായി വിദേശ സർവകലാശാലകളിലെ പ്രൊഫസർമാരുമായി ഇമെയിലുകൾ വഴി ബന്ധപ്പെടാൻ ശ്രമിക്കുന്നതുമെല്ലാം സർവ്വസാധാരണമായ കാര്യങ്ങളാണ്. എന്നാലിപ്പോൾ ജർമനിയിലെ കാൾസ്‌റൂഹെ ഇൻസ്റ്റിറ്റ്യൂ ട്ട് ഓഫ് ടെക്‌നോളജിയിൽ (KIT) റിസർച്ച് ഇന്റേൺഷിപ്പിനായി ജർമൻ പ്രൊഫസറായ അർണ്ട് ലാസ്റ്റിന് ഒരു ഇന്ത്യൻ വിദ്യാർഥി അയച്ച ഇമെയിൽ സന്ദേശമാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം.

ഹർഷിത് തിവാരി എന്നയാളാണ് ട്വിറ്ററിൽ തന്‍റെ സുഹൃത്തിന് ലഭിച്ച ഇ- മെയിൽ സന്ദേശം ആർക്കെങ്കിലും വിശദീകരിക്കാമോയെന്ന് ചോദിച്ചു കൊണ്ട് സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്.

എന്നാൽ സ്ക്രീൻഷോട്ടിലെ പ്രൊഫസറുടെ അസാധാരണമായ മറുപടിയാണ് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. നിങ്ങളുടെ മാർഗനിർദേശത്തിന് കീഴിൽ ഇന്റേൺഷിപ്പ് തേടുന്നു' എന്ന തലക്കെട്ടിലുള്ള ഇമെയിലിന് മറുപടിയായി, ഇങ്ങോട്ടേക്കു പറന്നു വരുന്നതിലൂടെ നിങ്ങൾ ഞങ്ങളുടെ അന്തരീക്ഷം മലിനമാക്കും. അതു കൊണ്ട് ഞാൻ നിങ്ങളെ ഇങ്ങോട്ട് ക്ഷണിക്കില്ല. ഞങ്ങളുടെ ലോകത്തെ മലിനമാക്കാതിരിക്കാനായി നിങ്ങൾ ജീവിക്കുന്നതിനു അടുത്തായി എവിടെയെങ്കിലും ഇന്‍റേൺഷിപ്പ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുക. എന്നായിരുന്നു പ്രൊഫസർ കുറിച്ചത്.

എന്നാൽ പ്രൊഫസറുടെ പ്രതികരണം ചിലർക്ക് വംശീയ അധിക്ഷേപമായി തോന്നിയെങ്കിൽ മറ്റു ചിലർ‌ക്ക് അത് വിമാന യാത്രയുടെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് ആശങ്കകളുള്ള ഒരു പരിസ്ഥിതി പ്രവർത്തകന്‍റെ ആശങ്കയാണെന്നാണ് ചിലർ വിശദീകരിക്കുന്നത്.

അതേസമയം, വിഷയം ഓൺലൈനിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചപ്പോൾ‌ വിശദീകരണവുമായി പ്രസ്തുത സർവകലാശാലയും ഹർഷിത്തിനെ സമീപിച്ചു. പ്രിയ ഹർഷിത് തിവാരി, തീർച്ചയായും, ഞങ്ങൾ വംശീയ പ്രസ്താവനകളെ അംഗീകരിക്കുന്നില്ല. പ്രൊഫസറുടെ പ്രതികരണം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്. അതിൽ ഞങ്ങൾ ഖേദിക്കുന്നു... എന്നായിരുന്നു സർവകലാശാലയുടെ മറുപടി.

കളത്തിലേക്ക് പിണറായി, റിയാസ്, ശൈലജ, ശ്യാമള

കേരളത്തിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ്

"ഇടതു സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മടുത്തു, 26-ാം ദിവസം ദുര്‍ഭരണം അവസാനിക്കും": കെ.സി. വേണുഗോപാല്‍

സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിനെ എൽഡിഎഫ് പദവിയിൽ നിന്ന് നീക്കി, നടപടി സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശപ്രകാരം

സീറ്റുകൾ വച്ചുമാറില്ല, പട്ടാമ്പിയിൽ കോൺഗ്രസും തിരുവമ്പാടിയിൽ മുസ്ലിം ലീഗും തന്നെ