തണുപ്പിനൊപ്പം ചൂടുവെള്ളവും: ചിൽട്ടൻ റഫ്രിജറേഷന്‍റെ ഡ്യുവൽ പർപ്പസ് എസിക്ക് പുരസ്കാരം

എസിയിൽ നിന്നുള്ള താപം പുനരുപയോഗിച്ച് അധിക ഹീറ്റിങ് യൂണിറ്റ് ഇല്ലാതെ ചൂടുവെള്ളം ലഭ്യമാക്കുന്ന സാങ്കേതികവിദ്യയ്ക്ക് പുരസ്കാരം
chilton dual purpose ac hot water

ചിൽട്ടൺ ഡ്യുവൽ പർപ്പസ് എസി.

Updated on

കൊച്ചി: കുറഞ്ഞ വൈദ്യുതി ഉപയോഗത്തിൽ തണുപ്പിനൊപ്പം ചൂടുവെള്ളവും ലഭ്യമാക്കുന്ന ചിൽട്ടൻ റഫ്രിജറേഷന്‍റെ 'ഡ്യുവൽ പർപ്പസ് എസി'ക്ക് കേരള മാനേജ്‌മെന്‍റ് അസോസിയേഷന്‍റെ (കെഎംഎ) സസ്റ്റൈനബിൾ ഇന്നൊവേഷൻ പുരസ്കാരം. കൊച്ചി താജ് വിവാന്‍റയിൽ നടത്തിയ നാലാമത് കെഎംഎ ഗ്രീൻ പാംസ് സസ്റ്റൈനബിലിറ്റി ഉച്ചകോടിയിൽ പ്രോഡക്റ്റ്സ് വിഭാഗത്തിലാണ് കമ്പനിക്ക് പുരസ്കാരം ലഭിച്ചത്.

ചിൽട്ടൻ റഫ്രിജറേഷൻ ഫൗണ്ടറും മാനെജിങ് ഡയറക്റ്ററുമായ പി.ജി. ചിൽ പ്രകാശ്, ഡയറക്റ്റർ വിവേക് ചിൽ പ്രകാശ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. അധിക ഊർജമോ മറ്റ് ഹീറ്റിങ് യൂണിറ്റുകളോ ഇല്ലാതെ തന്നെ എസിയിൽ നിന്നുള്ള താപം ഉപയോഗിച്ച് ചൂടുവെള്ളം ലഭ്യമാക്കുന്ന നൂതന സാങ്കേതികവിദ്യയാണ് ഈ ഉത്പന്നത്തിന്‍റെ പ്രത്യേകത. കോഴിക്കോട് എൻഐടി, മദ്രാസ് ഐഐടി ഉൾപ്പെടെ രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ നടത്തിയ പരിശോധനയിൽ ഇതിന്‍റെ കാര്യക്ഷമത ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

chilton dual purpose ac hot water

ചിൽട്ടൻ റഫ്രിജറേഷൻ ഫൗണ്ടറും മാനെജിങ് ഡയറക്റ്ററുമായ പി.ജി. ചിൽ പ്രകാശ്, ഡയറക്റ്റർ വിവേക് ചിൽ പ്രകാശ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

സാധാരണ എസികളെ അപേക്ഷിച്ച് 62 ശതമാനം വൈദ്യുതി ലാഭിക്കാൻ ഈ ഡ്യുവൽ പർപ്പസ് എസിയിലൂടെ സാധിക്കും. കൂടാതെ, ആഗോളതാപന സാധ്യതയിൽ 53 ശതമാനവും അന്തരീക്ഷ താപനില വർധനവിൽ 21 ശതമാനവും കുറവ് വരുത്താനും കഴിയും. നേരത്തെ ഈ ഉത്പന്നത്തിന് സിഐഐ നൽകുന്ന 'ഇക്കോ ലേബൽ' പദവിയും ലഭിച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം കടുത്ത വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ, ഊർജ സംരക്ഷണത്തിനായുള്ള തങ്ങളുടെ നിരന്തര പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് എംഡി പി.ജി. ചിൽ പ്രകാശ് പറഞ്ഞു. ഉപയോക്താക്കൾക്ക് സാമ്പത്തിക ലാഭം നൽകുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും പ്രാധാന്യം നൽകുന്ന നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎംഎ ഈ സമ്മിറ്റും അവാർഡുകളും സംഘടിപ്പിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com