ഓപ്പറേഷൻ തൂഫാൻ; ഡോക്റ്റര്‍മാരുടെ കുറിപ്പടിയില്ലാതെ ഇനി മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് കിട്ടില്ല

need one more central jail"; Home Minister Ramesh chennithala says

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Updated on

തിരുവനന്തപുരം: മയക്കു മരുന്നുകൾക്കെതിരേയുള്ള "ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതി മെഡിക്കൽ ഷോപ്പുകളിലേക്കും നീട്ടുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഡോക്റ്റര്‍മാരുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുതെന്ന് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.

കുറിപ്പടിയില്ലാതെ മരുന്നു നൽകുന്ന മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. ആരോഗ്യമന്ത്രിയുമായും ഇക്കാര്യം ചര്‍ച്ച ചെയ്യും. ചില മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകൾ ഡോക്റ്ററുടെ പ്രിസ്‌ക്രിപ്ഷനുകളില്ലാതെ കൊടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം മരുന്നുകള്‍ ലഹരിക്കായി ചിലര്‍ ഉപയോഗിച്ചു വരുന്നു. അത്തരമൊരു പ്രവണത ഒരു കാരണവശാലും അനുവദിക്കില്ല. ഇത്തരത്തില്‍ മരുന്നുകള്‍ നല്‍കുന്ന പ്രവണത തുടര്‍ന്നാല്‍ മെഡിക്കല്‍ ഷോപ്പുകള്‍ കൂടി ഓപ്പറേഷന്‍ തൂഫാന്‍റെ റഡാറിലേക്ക് കൊണ്ടുവരും.

ഓപ്പറേഷന്‍ തൂഫാനിലൂടെ മയക്കുമരുന്ന് ലോബിയുടെ പത്തി തകര്‍ത്തിരിക്കുകയാണ്. കേരള പൊലീസ് വളരെ സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്. ഈ മയക്കുമരുന്ന് ലോബി പല സ്ഥലങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും മര്‍ദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അങ്ങനെ ചെയ്യുന്നവർക്കു നേരെ അതിശക്തമായ നടപടി കൈക്കൊള്ളും- ചെന്നിത്തല വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com