Auto

വൈദ്യുത, സിഎൻജി വാഹനങ്ങൾക്ക് പ്രിയമേറി: കാര്‍സ്24

താങ്ങാനാവുന്ന വിലയിൽ പ്രീമിയം കാറുകൾ ലഭ്യമാകുന്നത് ഉപയോഗിച്ച കാറുകളെ സ്മാർട്ട് ചോയിസാക്കുന്നു

കൊച്ചി: കാര്‍ വാങ്ങുന്നവര്‍ വൈദ്യുത വാഹനങ്ങള്‍ക്കു കൂടുതല്‍ പരിഗണന നല്‍കുന്നതായി കാര്‍സ് 24ന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രീ ഓണ്‍ഡ് കാറുകള്‍ക്കുള്ള താല്‍പര്യവും വര്‍ധിക്കുന്നതു തുടരുകയാണ്. മുന്‍നിര ഓട്ടൊ ടെക് കമ്പനിയായ കാര്‍സ് 24 പുറത്തിറക്കിയ മൈലേജ് റിപ്പോര്‍ട്ടാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. തങ്ങളുടെ മേധാവിത്തം നിലനിര്‍ത്തിയ കാര്‍സ് 24 വില്‍പ്പനയില്‍ 42 ശതമാനം വളര്‍ച്ച കൈവരിച്ചതായും 2023ലെ സുപ്രധാന പ്രവണതകള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വൈദ്യുത വാഹനങ്ങള്‍ അന്വേഷിക്കുന്നവരുടെ എണ്ണത്തില്‍ അഞ്ചു മടങ്ങു വര്‍ധനയുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സിഎന്‍ജി വില്‍പപ്ന 2.6 മടങ്ങു വര്‍ധിച്ചിട്ടുമുണ്ട്. മെട്രൊ നഗരങ്ങളിൽ ഡെല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. മെട്രൊ ഇതര മേഖലകളില്‍ ലക്‌നൗ, ജയ്‌പുർ, സൂറത്ത്, കൊച്ചി, പാറ്റ്ന എന്നിവിടങ്ങളാണ് മുന്നില്‍.

താങ്ങാനാവുന്ന വിലയിൽ പ്രീമിയം കാറുകൾ ലഭ്യമാകുന്നത് ഉപയോഗിച്ച കാറുകളെ സ്മാർട്ട് ചോയിസാക്കുന്നു. കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം പുതു തലമുറയ്ക്ക് പുതിയ കാറുകൾ വാങ്ങുക മാത്രമല്ല നവീകരിക്കുകയും ചെയ്തു പുതിയ തരംഗം സൃഷ്ടിക്കാനായി. കാർസ് 24 ഡാറ്റ അനുസരിച്ച്, 2023-ൽ പുതിയ കാറുകളുടെയും യൂസ്ഡ് കാറുകളുടെയും അനുപാതം 1:1.5 ആയിരുന്നു. അഥവാ പത്ത് പുതിയ കാറുകൾ വിറ്റപ്പോൾ പതിനഞ്ച് ഉപയോഗിച്ച കാറുകളും വിപണിയിലെത്തി. പുതു തലമുറ പ്രീമിയം യൂസ്ഡ് കാറുകളുടെ ഈ വരവ് നിരവധി ഇന്ത്യക്കാരുടെ കാർ സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു.

എസ്‌യുവികളുടെ വിൽപ്പന കുതിച്ചുയർന്നതും പോയ വർഷത്തെ മറ്റൊരു പ്രത്യേകതയായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആളുകൾ കുടുംബമായുള്ള യാത്രകൾക്ക് കൂടുതൽ വിശാലമായുള്ള വാഹനങ്ങൾ തെരഞ്ഞെടുക്കാൻ തുടങ്ങിയതും സാഹസികർ അവരുടെ ഓഫ്-റോഡ് യാത്രയ്ക്കായി എസ്‌യുവികളെ തിരഞ്ഞെടുക്കാൻ തുടങ്ങി.

എസ്‌യുവി കേന്ദ്രീകൃത പ്രവണത പുതിയ കാറുകൾക്കപ്പുറത്തേക്ക് വ്യാപിക്കുകയും 2021 സാമ്പത്തിക വർഷം മുതൽ 4-6% വളർച്ചയോടെ യൂസ്ഡ് കാർ വിപണിയിൽ സാന്നിധ്യം അറിയിക്കുകയും ചെയ്യുന്നു. ബ്രെസ്സ, സോനെറ്റ്, ഇക്കോസ്‌പോർട്ട്, എക്‌സ്‌യുവി300, ടൈഗൺ, ടിയാഗോ എന്നിവ ഉൾപ്പെടുന്നതാണ് ഈ വർഷം ഇന്ത്യൻ നിരത്തുകൾ അടക്കിവാഴുന്ന മികച്ച എസ്‌യുവികൾ. നെക്‌സോൺ ആണ് കൊച്ചിയിലെ കൂടുതൽ ആളുകൾ തെരഞ്ഞെടുത്ത എസ്‌യുവി വാഹനം.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അംഗീകാരം നൽകി