Onion Representative image
Business

സവാള കയറ്റുമതി നിരോധിച്ച് ഇന്ത്യ; നടപടി ആഭ്യന്തര ലഭ്യത ഉറപ്പാക്കാൻ

2024 മാർച്ച് 31 വരെ നിരോധനം തുടരുമെന്ന് ഫോറിൻ ട്രേഡ് ഡയറക്റ്ററേറ്റ് ജനറൽ അറിയിച്ചു.

MV Desk

ന്യൂഡൽഹി: സവാള കയറ്റുമതി താത്കാലികമായി നിരോധിച്ച് ഇന്ത്യ. ആഭ്യന്തര ലഭ്യത ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായാണ് നിരോധനം. 2024 മാർച്ച് 31 വരെ നിരോധനം തുടരുമെന്ന് ഫോറിൻ ട്രേഡ് ഡയറക്റ്ററേറ്റ് ജനറൽ അറിയിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് വിജ്ഞാപനം പുറത്തു വിട്ടത്. അതേ സമയം മറ്റു രാജ്യങ്ങൾ അഭ്യർഥിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ അനുമതി ലഭിക്കുകയാണെങ്കിൽ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാമെന്നും ഉത്തരവിലുണ്ട്. സ വാളയുടെ വിലയിലും നിരീക്ഷണം തുടരും.

നിലവിൽ റിട്ടയിൽ മാർക്കറ്റിൽ കിലോ ഗ്രാമിന് 60 രൂപയാണ് സവാള വില. ആഭ്യന്തര വിപണിയിൽ ലഭ്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഓഗസ്റ്റ് മുതൽ ഡിസംബർ വരെ സവാള കയറ്റുമതിക്ക് സർക്കാർ 40 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു.

"ഉപയോഗിച്ച വാക്കിൽ ജാഗ്രതക്കുറവുണ്ടായി"; വിവാദ പ്രസംഗത്തിൽ മാപ്പു പറഞ്ഞ് സണ്ണി എം. കപിക്കാട്

നേപ്പാളിൽ വീണ്ടും പ്രളയഭീതി; ഭോട്ടെ കോശി നദിയിലെ ജലനിരപ്പ് ഉയർന്നു

രക്ഷാപ്രവർത്തകരായി എത്തി മൃതദേഹത്തിൽ നിന്ന് സ്വർണം മോഷ്ടിച്ചു, നേപ്പാളിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

ഭീകരവിരുദ്ധ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ മൂന്ന് പുതിയ എൻഐഎ പ്രത്യേക കോടതികൾ

18 കോടിയുടെ റോഡിൽ 3 മാസത്തിനകം 10 അടി ആഴമുള്ള ഗർത്തം; തകർന്നത് പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം നിർമിച്ച റോഡ്