സർവീസ് ചാർജ് ഈടാക്കാൻ ഒരുങ്ങി എസ്ബിഐ

 
Business

ഓൺലൈൻ ഇടപാടിന് പണം പോകും, സർവീസ് ചാർജ് ഈടാക്കാൻ ഒരുങ്ങി എസ്ബിഐ

ചാർജ് ഈടാക്കുന്നത് ഫെബ്രുവരി 15 മുതൽ

Jisha P.O.

ന്യൂഡൽഹി: ഇന്‍റർനെറ്റ് ബാങ്കിങ് വഴിയുള്ള ഐഎംപിഎസ് ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കാൻ ഒരുങ്ങി എസ്ബിഐ. നിലവിൽ അഞ്ച് ലക്ഷം വരെയുള്ള ഓൺലൈൻ ഐഎംപിഎസ് ട്രാൻസാക്ഷനുകൾ സൗജന്യമാണ്. ഇതിലാണ് എസ്ബിഐ മാറ്റം വരുത്താൻ പോകുന്നത്. 25,000 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയുള്ള ഓൺലൈൻ ഐഎംപിഎസ് ട്രാൻസാക്ഷനുകൾക്കാണ് ചാർജ് ഈടാക്കുക. 25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള ഓൺലൈൻ ഐഎംപിഎസ് ട്രാൻസാക്ഷനുകൾക്ക് 2 രൂപയും ജിഎസ്ടിയുമാണ് ചാർജ്.

ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെയുള്ള ഐഎംപിഎസ് ട്രാൻസാക്ഷനുകൽക്ക് ആറ് രൂപയും ജിഎസ്ടിയും ചാർജ് ഈടാക്കും.

രണ്ട് ലക്ഷം മുതൽ 5 ലക്ഷം വരെയുള്ള ഐപിഎംഎസ് ട്രാൻസാക്ഷനുകൾക്ക് 10 രൂപയും ജിഎസ്ടിയുമാണ് ചാർജ്. ഫെബ്രുവരി 15 മുതലാണ് ചാർജ് ഈടാക്കൽ നിലവിൽ വരുക. പരമാവധി 5 ലക്ഷം രൂപ വരെയാണ് ഒരു ദിവസം ഐഎംപിഎസ് വഴി ഇടപാട് നടത്താൻ സാധിക്കുക. 1000 രൂപ വരെയുള്ള ഇടപാടുകൾ ബ്രാഞ്ചുകൾ വഴി ഫീസില്ലാതെ നടത്താം. 1000 മുതൽ 1,00,000 വരെയുള്ള ബ്രാ‌ഞ്ച് ഇടപാടുകൾക്ക് നാലു രൂപയും ജിഎസ്ടിയുമാണ് ചാർജ് വരുക.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ; അരങ്ങേറ്റത്തിൽ വൈഭവിനു തിളങ്ങാനായില്ല

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ലക്ഷദ്വീപിൽ കൂട്ട പിരിച്ചുവിടൽ; ദ്വീപ് അഡ്മിനിസ്ട്രേഷൻ പറഞ്ഞുവിട്ടത് 47 പേരെ

വിജയ് സർക്കാരിനെ അട്ടിമറിക്കൽ; ഡിഎംകെ നേതാവ് സെന്തിൽ ബാലാജിക്കും സഹോദരനും എതിരെ ലുക്ക് ഔട്ട് നോട്ടീസ്

അമെരിക്കയ്ക്കു പൊള്ളുന്നു... ദേശീയാഘോഷങ്ങൾ തടസപ്പെടുത്തി ഉഷ്ണതരംഗം