യുപിഎസ്‌സി: കേരളത്തിൽ 61 കേന്ദ്രങ്ങളിൽ 23,666 വിദ്യാർഥികൾ representative image
Career

യുപിഎസ്‌സി: കേരളത്തിൽ 61 കേന്ദ്രങ്ങളിൽ 23,666 ഉദ്യോഗാർഥികൾ

ഇവർക്കായി പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ ലഭ്യമാക്കാൻ സർക്കാർ കെഎസ്ആർടിസിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

Ardra Gopakumar

തിരുവനന്തപുരം: കേന്ദ്രസർക്കാർ സർവീസുകളിലേക്ക് തെരഞ്ഞെടുക്കുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ് സി) നടത്തുന്ന 2024-ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം 16ന് നടക്കും. രാവിലെ 9.30 മുതൽ 11.30 വരെയും 2.30 മുതൽ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് പരീക്ഷ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ 61 കേന്ദ്രങ്ങളിലായി 23666 പേരാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്.

ഇവർക്കായി പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ ലഭ്യമാക്കാൻ സർക്കാർ കെഎസ്ആർടിസിയോട് നിർദ്ദേശിച്ചിട്ടുണ്ട്. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശിക്കണം. രാവിലെയുള്ള പരീക്ഷയ്ക്ക് 9 മണിക്കും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്ക് 2 മണിക്ക് മുമ്പും പരീക്ഷാ ഹാളിൽ പ്രവേശിക്കണം. ഇ-അഡ്മിറ്റ് കാർഡിൽ (ഹാൾടിക്കറ്റ്) അനുവദിച്ചിരിക്കുന്ന കേന്ദ്രത്തിൽ മാത്രമെ പരീക്ഷ എഴുതാൻ അനുവദിക്കൂ. ഡൗൺലോഡ് ചെയ്ത ഇ-അഡ്മിറ്റ് കാർഡിനൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും ഇ-അഡ്മിറ്റ് കാർഡിൽ പരാമർശിക്കുന്ന ഒറിജിനൽ ഐഡന്‍റിറ്റി കാർഡും കൈയിൽ കരുതണം. ആവശ്യപ്പെടുമ്പോൾ അത് ഇൻവിജിലേറ്ററെ കാണിക്കണം.

കറുത്ത ബാൾപോയിന്‍റ് പേന കൊണ്ടു മാത്രമെ ഉത്തരസൂചിക പൂരിപ്പിക്കാവൂ. ബാഗുകൾ, മൊബൈൽഫോണുകൾ, ക്യാമറകൾ, ഇലക്ട്രോണിക് വാച്ചുകൾ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ബ്ലൂടൂത്ത് / ഐറ്റി ഉപകരണങ്ങൾ പരീക്ഷാ ഹാളിലോ, പരീക്ഷാ കേന്ദ്രത്തിലോ അനുവദിക്കില്ല. പരീക്ഷാസമയം തീരുന്നതുവരെ ഒരു പരീക്ഷാർഥിയെയും പുറത്തു പോകാൻ അനുവദിക്കില്ല.

അയൽ രാജ‍്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഇറാൻ; പ്രവാസികൾക്ക് ആശ്വാസം

താമസിക്കുന്ന വീട്ടിൽ തുടരാൻ അനുവദിക്കണം; വിജയ്‌യുടെ ഭാര‍്യ കോടതിയിൽ

പെരുമ്പളം പാലം മുഖ‍്യമന്ത്രി നാടിന് സമർപ്പിച്ചു

ഉത്തർ പ്രദേശ് ഉപമുഖ‍്യമന്ത്രി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തി

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ‍്യം റദ്ദാക്കണം; അതിജീവിത സുപ്രീം കോടതിയിൽ