ഹയർസെക്കൻഡറി പരീക്ഷാ ഫലം: 77.97% വിജയം

 

Government of Kerala

Education

ഹയർസെക്കൻഡറി പരീക്ഷാ ഫലം: പ്ലസ് ടു 77.97% , വിഎച്ച്എസ്‌ഇ 72.49 % വിജയം

വിദ്യഭ്യാസമന്ത്രി എൻ. ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിച്ചു.

MV Desk

തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷയിൽ 77.97 ശതമാനം വിജയം. 1990 സ്കൂളുകളിൽ നിന്ന് റെഗുലർ വിഭാഗത്തിൽ 3,72,423 പേർ പരീക്ഷ എഴുതിയതിൽ 2,90,398 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 30561 പേർക്കാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷം 77.81 ശതമാനമായിരുന്നു വിജയം. വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിച്ചു.

പരീക്ഷയെഴുതിയ 86.89 ശതമാനം പെൺകുട്ടികളും വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 68.41ശതമാനമാണ്. വിജയശതമാനം ഏറ്റവും കൂടിയ ജില്ല ഇടുക്കിയാണ്. ഏറ്റവും കുറഞ്ഞ ജില്ല കാസർഗോഡാണ്. അറുപതു പേരാണ് മുഴുവൻ മാർക്കും നേടി വിജയിച്ചിരിക്കുന്നത്.

ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ ഫലവും പ്രഖ്യാപിച്ചു. 72.82 ശതമാനമാണ് വിജയം.

വിഎച്ചഎസ്‌ഇയിൽ 389 ക്യാംപുകളിലായി നടത്തിയ പരീക്ഷകളിൽ 72.49 ശതമാനം പേർ വിജയം നേടി.

ആദ്യം മേയ് 22 ന് പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരുന്നത്. പിന്നീടത് 26 ലേക്ക് മാറ്റുകയായിരുന്നു. ഫലപ്രഖ്യാപത്തിന് ശേഷം ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാവും. results.Kerala.gov.in, results.kite.kerala.gov.in നമ്മുടെ കേരളം ആപ്പ് എന്നിവയിലൂടെ ഫലം ലഭ്യമാവും.

ജൂൺ 29 മുതൽ ജൂലൈ 3 വരെ ഇംപ്രൂവ്മെന്‍റ്, സേ പരീക്ഷകൾ എഴുതാൻ അവസരം ലഭിക്കും.

ഇനിയില്ല സംഗീതമാധുര്യം, അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി; ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട

നെഹ്റു ട്രോഫി വള്ളം കളി; സമ്മാനതുക വർധിപ്പിച്ചു, ഒന്നാം സമ്മാനം 25 ലക്ഷം

ആറു മാസമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകി, അച്ഛന്‍റെ പരാതിയിൽ ഡോക്‌ടർക്കെതിരേ കേസ്

"ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്തെ പ്രതാപത്തിലേക്ക് കെഎസ്ആർ‌ടിസിയെ കൊണ്ടുവരും": സി.പി. ജോൺ

അന്താരാഷ്ട്ര ഹൈബ്രിഡ് കഞ്ചാവ് മാഫിയ സംഘത്തിൽപ്പെട്ട 2 മലയാളികൾ അറസ്റ്റിൽ