ആർ.ബിന്ദു  
Education

അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്

സംഘാടകസമിതി രൂപീകരണം വെള്ളിയാഴ്ച

തിരുവനന്തപുരം: സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് വിജയമാക്കാൻ സംഘാടക സമിതി രൂപീകരണം കൊച്ചിയിൽ നടക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. സെപ്റ്റംബർ 6 ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൊച്ചി സർവ്വകലാശാലയിൽ പോളിമർ സയൻസ് ഡിപ്പാർട്‌മെന്‍റ് കോൺഫറൻസ് ഹാളിലാണ് യോഗം.

കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് ഡിസംബർ 17 മുതൽ 20 വരെ കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ടു ഘട്ടങ്ങളിൽ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് നടക്കുക. ഡിസംബർ 17 മുതൽ 19 വരെ തിരുവനന്തപുരത്ത് 'ഉദ്യമ' എന്ന പേരിൽ സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തിലാണ് ഒന്നാം ഘട്ടം. ഡിസംബർ 19, 20 തിയതികളിൽ കൊച്ചിയിലാണ് രണ്ടാംഘട്ടം.

കേരളത്തിന്‍റെ ഉന്നതവിദ്യാഭ്യാസ രംഗം ആർജ്ജിച്ച നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്ന പ്രദർശനങ്ങൾ കോൺക്ലേവിന്‍റെ ഭാഗമായിരിക്കും. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും നൂതനമായ ആശയങ്ങളും കണ്ടെത്തലുകളും അവതരിപ്പിക്കുന്ന പ്രദർശനങ്ങളാണ് തിരുവനന്തപുരത്തും കൊച്ചിയിലുമായി ഒരുങ്ങുകയെന്ന് മന്ത്രി പറഞ്ഞു.

ദേശീയമായും അന്തർദേശീയമായും വൈജ്ഞാനികമേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ധർ, ജനപ്രതിനിധികൾ, മന്ത്രിമാർ, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരികമേഖലയിലെ പ്രമുഖർ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. സർവകലാശാലകൾ, ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങൾ, അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർഥികളുടെയും മാനേജ്മെന്‍റുകളുടെയും പ്രിൻസിപ്പാൾമാരുടെയും ഫോറങ്ങൾ, ഉന്നതവിദ്യാഭ്യാസ മേഖലയിലെ മറ്റു ഗുണഭോക്താക്കൾ എന്നിവരുടെ പ്രാതിനിധ്യമുണ്ടാവും. ഇവരുടെയെല്ലാം പ്രതിനിധികളെ സംഘാടകസമിതി രൂപീകരണ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ