ഗൾഫ് മേഖലയിലെ വിദ്യാർഥികളുടെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം വൈകുന്നു.

 
Education

ഗൾഫിലെ സിബിഎസ്ഇ വിദ്യാർഥികൾക്ക് പ്രത്യേക നയം

പശ്ചിമേഷ്യയിലെ യുദ്ധം മൂലം ഫലം പ്രഖ്യാപിക്കാത്ത ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി പ്രത്യേക വിലയിരുത്തൽ നയം രൂപീകരിക്കുമെന്ന് കേന്ദ്ര സർക്കാർ

MV Desk

ന്യൂഡൽഹി: യുദ്ധം മൂലം പരീക്ഷാഫലം ഇതുവരെ പ്രഖ്യാപിക്കാൻ കഴിയാത്ത പശ്ചിമേഷ്യയിലെ സിബിഎസ്ഇ വിദ്യാർഥികൾക്കു വേണ്ടി പ്രത്യേക നയം രൂപീകരിക്കുമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകുമെന്നും കേന്ദ്രം.

തന്‍റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കാൻ നടപടി സിബിഎസ്ഇക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സൗദി അറേബ്യയിൽ നിന്നുള്ള വിദ്യാർഥി പ്രാൺഷു ജിഗർകുമാർ പട്ടേൽ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ കാരണം താനടക്കം ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികൾക്കു വേണ്ടി പ്രത്യേക വിലയിരുത്തൽ പ്രഖ്യാപിച്ചെങ്കിലും ഇതു നടപ്പായിട്ടില്ലെന്നാണു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.

മേയ് 13ന് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. എന്നാൽ, താനടക്കമുള്ളവരുടെ ഫലം നോക്കുമ്പോൾ ആർഎൽ (റിസൽറ്റ്സ് ലേറ്റർ) എന്നാണ് കാണിക്കുന്നതെന്നു പട്ടേലിന്‍റെ ഹർജിയിൽ പറയുന്നു.

യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

'560 പൊലീസുകാരും 50 കാറും'; മേജർ രവിക്കെതിരേ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി പിണറായി വിജയൻ

നിതിൻ രാജിന്‍റെ മരണം: ലോൺ ആപ്പ് കേസിലെ പ്രധാന പ്രതി അറസ്റ്റിൽ

ബാങ്കോക്കിൽ നിന്ന് ലഹരിക്കടത്ത്; മുൻ മിസിസ് കേരള മത്സരാർഥി അറസ്റ്റിൽ

എൽഡിഎഫ് സർക്കാർ പിഎം ശ്രീ ഫണ്ട് വാങ്ങിയിട്ടില്ല; യുഡിഎഫ് സർക്കാരിന്‍റെ ആരോപണം തള്ളി കേന്ദ്ര രേഖകൾ