എസ്എസ്എൽസി പരീക്ഷയും മൂല്യനിർണയവും കടുപ്പിച്ചു.

 

file image

Education

'ഫുൾ എ പ്ലസ്' കുറച്ചത് ബോധപൂർവം

ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷയിൽ ചോദ്യ പേപ്പറിലും അടിമുടി മാറ്റങ്ങളുണ്ടായിരുന്നു

Namitha Mohanan

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ "മുഴുവന്‍ എ പ്ലസ്'' കുറയ്ക്കാനായി മൂല്യനിർണയം കടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് നേരത്തെ നിർദേശം നൽകിയിരുന്നു. ചോദ്യപേപ്പർ ഘടനയിൽ മാറ്റം വരുത്തിയും 20 ശതമാനം ചോദ്യങ്ങൾ സങ്കീർണമാക്കിയും ഫുൾ എ പ്ലസ് കുറയ്ക്കാൻ നേരത്തെ തന്നെ നടപടി സ്വീകരിച്ച ശേഷമാണ് മൂല്യനിർണയവും കടുപ്പിച്ചത്.

എസ്എസ്എൽസി പരീക്ഷാ പേപ്പർ മൂല്യനിർണയം ആരംഭിച്ച ദിവസം തന്നെ, മൂല്യനിർണയം കടുപ്പിക്കണമെന്ന നിർദേശം വിദ്യാഭ്യാസ വകുപ്പ് നൽകിയിരുന്നു.

എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടുന്ന വിദ്യാർഥികളുടെ എണ്ണം കൂടുന്നത് പലപ്പോഴും സർക്കാരിന് തലവേദനയാകാറുണ്ട്. മുൻ വർഷങ്ങളില്‍ മുഴുവൻ എ പ്ലസ് ലഭിച്ചിട്ടും പ്ലസ് ടുവിന് ആഗ്രഹിച്ച കോഴ്‌സിന് സീറ്റ് ലഭിക്കാത്തവരുടെ എണ്ണവും നിരവധിയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് വിവരം.

ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷയിൽ ചോദ്യ പേപ്പറിലും അടിമുടി മാറ്റങ്ങളുണ്ടായിരുന്നു. അവസാനത്തെ 20 ശതമാനം ചോദ്യങ്ങളും സങ്കീർണമാക്കിയിരുന്നു. ഇതിനെതിരേ അധ്യാപകര്‍ പോലും രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് മൂല്യനിർണയവും കടുപ്പിക്കാൻ തീരുമാനിച്ചത്.

അപൂർണമായ ഉത്തരങ്ങൾക്ക് അര മാർക്ക് നേരത്തേ നൽകിയിരുന്നു. എന്നാൽ, ഇക്കുറി അതു നൽകേണ്ടെന്നാണ് നിർദേശം നൽകിയിരുന്നത്. പൂർണമായ ഉത്തരം എഴുതിയാൽ മാത്രം മുഴുവൻ മാർക്കും നൽകിയാൽ മതിയെന്നായിരുന്നു പുതിയ തീരുമാനം.

4 എംഎൽഎമാരുണ്ടായിട്ടും മന്ത്രിസഭയിൽ പ്രാതിനിധ്യമില്ല: സഭയ്ക്ക് പരാതി

പ്ലസ് വൺ പ്രവേശന നടപടി 25 മുതൽ

സത്യപ്രതിജ്ഞ തിങ്കളാഴ്ച; തർക്കം തീരാതെ വകുപ്പ് വിഭജനം, ടേം വ്യവസ്ഥയിലും മന്ത്രിമാർ

സ്പീക്കർ ഒന്നേയുള്ളൂ, പ്രോട്ടോകോളിൽ മുകളിൽ: തിരുവഞ്ചൂർ

പഞ്ചാബിന് ആറാം തോൽവി; ഒന്നാം സ്ഥാനം ഉറപ്പിച്ച് ആർസിബി