മോഹൻലാൽ

 

File image

Entertainment

ഞാൻ പ്രവർത്തിക്കുന്ന മേഖലയാണ് എനിക്ക് ഈശ്വരൻ: മോഹൻലാൽ

എല്ലാവർക്കും നന്ദി അറിയിച്ച മോഹൻലാൽ, ഒപ്പം പ്രവർത്തിച്ച പലരും ഇന്ന് തന്‍റെ കൂടെയില്ലെന്നും അനുസ്മരിച്ചു.

Megha Ramesh Chandran

കൊച്ചി: ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിൽ‌ സന്തോഷം പങ്കുവച്ച് മോഹൻലാൽ. എല്ലാവർക്കും നന്ദി അറിയിച്ച ലാൽ, ഒപ്പം പ്രവർത്തിച്ച പലരും ഇന്ന് തന്‍റെ കൂടെയില്ലെന്നും അനുസ്മരിച്ചു. ഈ അവസരത്തിൽ അവരെയെല്ലാം താൻ ഓർക്കുന്നുവെന്നും പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും മോഹൻലാൽ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേനത്തിൽ പറഞ്ഞു.

“ജൂറിയോടും ഇന്ത്യൻ ഗവണ്മെന്‍റിനോടും കൂടെ പ്രവർത്തിച്ച എല്ലാവരോടും നന്ദി. ഈ പുരസ്‌കാരം മലയാള സിനിമയ്ക്കു സമർപ്പിക്കുന്നു. 48 വർഷത്തെ സിനിമാ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ പുരസ്കാരമാണിത്. ഇതിനു മുൻപ് ഈ പുരസ്കാരം ലഭിച്ചത് മഹാരഥൻമാർക്കാണ്, കൂടെയുള്ള എല്ലാവരെയും ഓർക്കുന്നു, ഇന്ത്യൻ സിനിമയിലെ അവാർഡ് മലയാള സിനിമയ്ക്കു ലഭിച്ചതിൽ വളരെ സന്തോഷം.''

ഞാൻ പ്രവർത്തിക്കുന്ന മേഖലയാണ് എനിക്ക് ഈശ്വരൻ. അതുകൊണ്ടാണ് ഈശ്വരൻ തന്ന അവാർഡ് എന്ന് പറയുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു. നമ്മളുടെ പ്രവർത്തി മണ്ഡലത്തിൽ നമ്മൾ കാണിക്കുന്ന സത്യസന്ധത കൂടിയുണ്ട്. ഈ അവാർഡ് എല്ലാവരുമായി പങ്കു വയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

തിരുവനന്തപുരത്ത് ഗുഡ്സ് ട്രെയിൻ ടാങ്കറിന് തീപിടിച്ചു

പക്ഷിയിടിച്ചു; ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്

"ഞങ്ങൾ കണ്ണടച്ചിരിക്കണോ? വലിയ നഷ്ടപരിഹാരം നൽകേണ്ടി വരും"; തെരുവുനായ വിഷയത്തിൽ സുപ്രീം കോടതി

കലൂർ നൃത്ത പരിപാടി അപകടം; കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു