അഖിൽ മാരാർ
പ്രസവം ഒരു കാലത്ത് സ്ത്രീകൾ ആസ്വദിച്ച് ചെയ്ത കാര‍്യമാണെന്ന നിയമസഭാ തെരഞ്ഞടുപ്പിലെ എൻഎഡിഎ സ്ഥാനാർഥി അഖിൽ മാരാരുടെ പ്രസ്താവനയ്ക്കെതിരേ പരാതിയുമായി ഡോ. കെ. പ്രതിഭ. അഖിൽ മാരാരുടെ പ്രസ്താവനയിൽ നടപടി വേണമെന്ന് ആവശ‍്യപ്പെട്ട് കെ. പ്രതിഭ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി.
അഖിലിന്‍റെ പരാമർശത്തിനെതിരേ സമൂഹമാധ‍്യമങ്ങളിൽ അടക്കം വലിയ രീതിയിൽ വിമർശനം ഉയരുമ്പോഴാണ് പരാതിയുമായി ആരോഗ‍്യവകുപ്പിലെ മെഡിക്കൽ ഓഫിസറായ കെ. പ്രതിഭ രംഗത്തെത്തിയിരിക്കുന്നത്.
ഒരു കാലത്ത് സ്ത്രീകൾ പ്രസവം വളരെ കൂൾ ആയി ചെയ്തിരുന്ന കാര്യമാണ്. പണ്ടൊക്കെ തമാശയായിട്ട് ചിലർ പറയുന്നത് കേൾക്കാം, ആ സ്ത്രീ പ്രസവിച്ചിട്ട് അവിടെ പോയിരുന്ന് രണ്ട് കിലോ അരി ഇടിച്ചിട്ടുണ്ടെന്ന്. അപ്പൊ ഇത്ര നിസാരമായിട്ട് സ്ത്രീകൾ വളരെ എൻജോയ് ചെയ്തിരുന്ന ഒരു പ്രോസസിനെ ഇവിടുത്തെ കുറെ ആശുപത്രികളും വന്ന് മാറ്റിയതാണ്.
രക്ഷകർത്താക്കളെ ഇങ്ങനെ പ്രഷർ കയറ്റുകയാണ്. അതോടുകൂടി ആധി കേറി. പ്രഗ്നന്‍റ് ആയി കഴിഞ്ഞാൽ തനിക്കെന്തോ മാരക രോഗമാണെന്ന് ഒരു പെൺകുട്ടിയുടെ മനസിലേക്ക് ഇട്ടുകൊടുക്കുകയാണ്. ഇതിനെ ഇങ്ങനെ പേടിപ്പിച്ച് പേടിപ്പിച്ച് അവസാനം സിസേറിയനുമായി ആകെ കോംപ്ലിക്കേറ്റഡ് ആക്കി വെക്കും", എന്നാണ് അഭിമുഖത്തില്‍ അഖില്‍ പറഞ്ഞത്.