Entertainment

സാജന്യ പാസ് കീരവാണിക്കും ചന്ദ്രബോസിനും മാത്രം: ഓസ്കർ നിശയിലെത്താൻ രാജമൗലിയും ടീമും നൽകിയത് ലക്ഷങ്ങൾ

ഒരാൾക്ക് ഇരുപതു ലക്ഷം രൂപ ചെലവഴിച്ചാണു പാസ് തരപ്പെടുത്തിയത്

MV Desk

നാട്ടു നാട്ടു ഗാനത്തിന്‍റെ ഓസ്കർ പുരസ്കാരവിശേഷങ്ങൾ അവസാനിക്കുന്നില്ല. ഇപ്പോഴിതാ ചടങ്ങിൽ പങ്കെടുക്കാൻ രാജമൗലിയും സംഘവും നൽകിയതു ലക്ഷങ്ങളാണെന്നു റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഓസ്കർ നിയമപ്രകാരം സംഗീതസംവിധായകൻ കീരവാണിക്കും, രചയിതാവ് ചന്ദ്രബോസിനും മാത്രമേ പുരസ്കാരചടങ്ങിൽ പങ്കെടുക്കാൻ പാസുണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള ആർആർആർ ടീമും കുടുംബാംഗങ്ങളും പണം നൽകിയാണു ഓസ്കർ നിശയിലെത്തിയത്. ഒരാൾക്ക് ഇരുപതു ലക്ഷം രൂപ ചെലവഴിച്ചാണു പാസ് തരപ്പെടുത്തിയത്.

എസ്എസ് രാജമൗലി ഭാര്യ രമ, മകൻ എസ്എസ് കാർത്തികേയ, കുടുംബാംഗങ്ങൾ എന്നിവരും രാചരൺ, ഭാര്യ ഉപാസന എന്നിവരും പുരസ്കാരദാന വേളയിൽ എത്തിയിരുന്നു. ജൂനിയർ എൻടിആർ ഒറ്റയ്ക്കാണു പരിപാടിയിൽ പങ്കെടുത്തത്. ഓസ്കർ നോമിനേഷൻ ലഭിച്ചവർ ആദ്യനിരകളിലും, മറ്റുള്ളവർക്കു പുറകിലുമായിരുന്നു ഇരിപ്പിടങ്ങൾ.

വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ സഖ്യകക്ഷികളുടെ യോഗം; വിട്ടുനിന്ന് ഇടതുപാർട്ടികൾ

സെപ്റ്റംബർ 30 വരെ വൈദ്യുതി നിയന്ത്രണം; സഹകരിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ

ഹാർദിക് പാണ്ഡ‍്യ തിരിച്ചുവരുന്നു; ഓസ്ട്രേലിയ എ ടീമിനെതിരായ പരമ്പരയിൽ കളിക്കും

തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപിക കൊല്ലപ്പെട്ടു

വിമാനം താഴ്ന്നുപറന്നു; സ്കൂളിന്‍റെ മേൽക്കൂര തകർന്നു