Entertainment

സാജന്യ പാസ് കീരവാണിക്കും ചന്ദ്രബോസിനും മാത്രം: ഓസ്കർ നിശയിലെത്താൻ രാജമൗലിയും ടീമും നൽകിയത് ലക്ഷങ്ങൾ

ഒരാൾക്ക് ഇരുപതു ലക്ഷം രൂപ ചെലവഴിച്ചാണു പാസ് തരപ്പെടുത്തിയത്

MV Desk

നാട്ടു നാട്ടു ഗാനത്തിന്‍റെ ഓസ്കർ പുരസ്കാരവിശേഷങ്ങൾ അവസാനിക്കുന്നില്ല. ഇപ്പോഴിതാ ചടങ്ങിൽ പങ്കെടുക്കാൻ രാജമൗലിയും സംഘവും നൽകിയതു ലക്ഷങ്ങളാണെന്നു റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഓസ്കർ നിയമപ്രകാരം സംഗീതസംവിധായകൻ കീരവാണിക്കും, രചയിതാവ് ചന്ദ്രബോസിനും മാത്രമേ പുരസ്കാരചടങ്ങിൽ പങ്കെടുക്കാൻ പാസുണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള ആർആർആർ ടീമും കുടുംബാംഗങ്ങളും പണം നൽകിയാണു ഓസ്കർ നിശയിലെത്തിയത്. ഒരാൾക്ക് ഇരുപതു ലക്ഷം രൂപ ചെലവഴിച്ചാണു പാസ് തരപ്പെടുത്തിയത്.

എസ്എസ് രാജമൗലി ഭാര്യ രമ, മകൻ എസ്എസ് കാർത്തികേയ, കുടുംബാംഗങ്ങൾ എന്നിവരും രാചരൺ, ഭാര്യ ഉപാസന എന്നിവരും പുരസ്കാരദാന വേളയിൽ എത്തിയിരുന്നു. ജൂനിയർ എൻടിആർ ഒറ്റയ്ക്കാണു പരിപാടിയിൽ പങ്കെടുത്തത്. ഓസ്കർ നോമിനേഷൻ ലഭിച്ചവർ ആദ്യനിരകളിലും, മറ്റുള്ളവർക്കു പുറകിലുമായിരുന്നു ഇരിപ്പിടങ്ങൾ.

എപ്സ്റ്റീന് വിലപ്പെട്ട വിവരങ്ങൾ കൈമാറി; ബ്രിട്ടിഷ് രാജാവ് ചാൾസിന്‍റെ സഹോദരൻ അറസ്റ്റിൽ

ജഡ്ജി ഹണി എം. വർഗീസിന് ആലപ്പുഴയിലേക്ക് സ്ഥലം മാറ്റം

"നമ്മുടെ മകൾ പ്രധാനമന്ത്രിയാകും"; പ്രിയങ്കയെ ആശീർവദിച്ച് സന്ന്യാസി

പി.കെ. ശശിയുടെ നീക്കം അറിയില്ല; കോൺഗ്രസിന്‍റെ മുന്നിൽ വിഷയം വന്നിട്ടില്ലെന്ന് കെ.സി. വേണുഗോപാൽ

പുതിയ ബ്രാൻഡിന് പേര് നിർദേശിച്ചത് 40,000 പേർ; സാങ്കേതിക പ്രശ്നം മൂലം എല്ലാം തഴഞ്ഞ് ബെവ്കോ