സംവിധായകൻ രാജീവ് രവി, നടി മഞ്ജു വാരിയർ 
Entertainment

സിനിമാ നയം: രാജീവ് രവിയും, മഞ്ജു വാര്യരും സമിതിയിൽ നിന്ന് പിൻമാറി

വിവാദങ്ങൾ ഉയരുന്നതിനിടെയാണ് ഇരുവരും പിന്മാറുന്നതായി അറിയിച്ചത്

MV Desk

തിരുവന്തപുരം: സിനിമാ നയം തയാറാക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച സമിതിയിൽ നിന്ന് സംവിധായകൻ രാജീവ് രവിയും നടി മഞ്ജു വാര്യരും പിന്മാറി. അംഗങ്ങളാകാൻ അസൗകര്യമുണ്ടെന്ന് ഇരുവരും സർക്കാരിനെ അറിയിച്ചു. ചർച്ചകൾ നടത്താതെ സമിതിയ നിയോഗിച്ചതിനെച്ചൊല്ലി ഡബ്ല്യുസിസിയും ഫിലിം ചേംബറും വിമർശനവുമായി രംഗത്തെത്തിയിരുന്നു. വിവാദങ്ങൾ ഉയരുന്നതിനിടെയാണ് ഇരുവരും പിന്മാറുന്നതായി അറിയിച്ചത്.

സിനിമാ സംഘടകളുമായി കൂടിയാലോചിക്കാതെയാണ് ഷാജി എൻ. കരുൺ കമ്മിറ്റി രൂപീകരിച്ചിതെന്നാണ് ഫിലിം ചേംബറിന്‍റെ ആരോപണം. ഇത് സംബന്ധിച്ച് ഭാരവാഹികൾ സംസ്ഥാന സർക്കാരിനു കത്തും നൽകിയിട്ടുണ്ട്. ഏകപക്ഷീയമായി രൂപീകരിച്ച കമ്മിറ്റിക്ക് ജോലി സ്ഥലത്ത് വേരൂന്നിയ പ്രശ്നങ്ങൾക്ക് പ്രായോഗികമായ പരിഹാരം വാഗ്ദാനം ചെയ്യാൻ സാധിക്കില്ലെന്ന് ഡബ്ല്യുസിസിയും അഭിപ്രായപ്പെട്ടിരുന്നു.

സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനിൽനിന്നുള്ള ഷാജി എൻ. കരുൺ ആണ് കമ്മിറ്റിയുടെ ചെയർമാൻ. സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, നിർമാതാവ് സന്തോഷ് ടി. കുരുവിള, ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ്, നടനും എംഎൽഎയുമായ മുകേഷ്, അഭിനേതാക്കളായ പത്മപ്രിയ, നിഖില വിമൽ തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ.

സഭയെ ഇനി തിരുവഞ്ചൂർ രാധാകൃഷ്ണൻ നയിക്കും; 101 വോട്ടുകളോടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ വിസമ്മതിച്ച് സിപിഎം; അപേക്ഷ നിരസിച്ചത് നിരവധി തവണ

ഇനി ഗൺമാനും എസ്‌കോര്‍ട്ടും ഇല്ല; പിണറായി വിജയന്‍റെ സെഡ് പ്ലസ് സുരക്ഷ ഒഴിവാക്കി

സ്പീക്കർ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരം; നിയമസഭയ്ക്കിത് പുതുചരി​ത്രം

തെരഞ്ഞെടുപ്പ് തോൽവി: മഞ്ചേശ്വരത്തെ സിപിഎം ഏരിയാ സെക്രട്ടറിയെ നീക്കി