Representative image 
Lifestyle

വിശ്വാസത്തിന്‍റെ മറവിൽ പ്രചാരമേറുന്ന അന്ധവിശ്വാസങ്ങൾ

നെല്ലും പതിരും തിരിച്ചറിയാന്‍ ബോധവത്കരണവും മാനസികാരോഗ്യവും ഉറപ്പുവരുത്താന്‍ കഴിയണമെന്ന് സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോണ്‍

VK SANJU

ജിഷാ മരിയ

കൊച്ചി: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അനുദിനം കൂടിവരുന്ന സ്ഥിതിയാണ് പൊതുവെ കണ്ടുവരുന്നത്. വിദ്യാസമ്പന്നരായ മലയാളി സമൂഹത്തെപോലും എളുപ്പത്തില്‍ കബളിപ്പിക്കാന്‍ കഴിയുന്ന നിലയിലേക്ക് മന്ത്രവാദവും ആഭിചാര ക്രിയകളും മാറുന്നുവെന്നതിന്‍റെ കഥകളാണ് ഓരോ സംഭവങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

അന്ധ വിശ്വാസം എന്നത് യാഥാര്‍ഥ്യ ബോധമില്ലാതെ വളര്‍ത്തിയെടുക്കുന്നതാണ് നരബലി, പുനര്‍ജന്മം, സാത്താന്‍ സേവ, ബ്ലാക്ക് മാജിക് എന്നിവ. ഇത്തരത്തിലുള്ള ചിന്തകള്‍ ഉള്ളവരില്‍ പ്രത്യേകതരം മാനസികാവസ്ഥയാണ് നിലകൊള്ളുന്നത്. അന്ധ വിശ്വാസത്തില്‍ കുടുങ്ങിയ ഒരാള്‍ മറ്റുള്ളവരെ സ്വാധീനിക്കുകയും അതുവഴി മറ്റുള്ളവർ ഇതിലേക്ക് വിധേയമാവുകയുമാണ് ചെയ്യുന്നത്.

ഇത്തരത്തിലുള്ളവരുടെ ജീവിതത്തിലെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് അവരെ ശരിയായ ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്താന്‍ സമൂഹത്തിന് കഴിയണം. നെല്ലും പതിരും തിരിച്ചറിയാന്‍ സ്‌കൂള്‍ തലം മുതല്‍ ബോധവത്കരണവും മാനസികാരോഗ്യവും ഉറപ്പുവരുത്താന്‍ കഴിയണം...
ഡോ. സി.ജെ. ജോണ്‍, സീനിയര്‍ കള്‍സള്‍ട്ടന്‍റ് സൈക്യാട്രിസ്റ്റ്, എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റൽ

ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിവില്ലാത്തവരും പെട്ടെന്ന് ആഡംബര ജീവിതത്തിലേക്കും സുഖസൗകര്യങ്ങളിലേക്കും എത്തിച്ചെല്ലാമെന്ന മിഥ്യാധാരണയിലുമാണ് ഈ മേഖലയിലേക്ക് ആളുകൾ എത്തിച്ചേരുന്നത്.

ഇത്തരത്തിലുള്ളവരുടെ ജീവിതത്തിലെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് അവരെ ശരിയായ ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്താന്‍ സമൂഹത്തിന് കഴിയണം. നെല്ലും പതിരും തിരിച്ചറിയാന്‍ സ്‌കൂള്‍ തലം മുതല്‍ ബോധവല്‍കരണവും മാനസികാരോഗ്യവും ഉറപ്പുവരുത്താന്‍ കഴിയണമെന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയര്‍ കള്‍സള്‍ട്ടന്‍റ് സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോണ്‍ പറഞ്ഞു.

ആത്മീയതയുടെ മറവില്‍ സോഷ്യല്‍ മീഡിയയിലും ആഭിചാര ഗ്രൂപ്പുകള്‍ സജീവമായി രംഗത്തുണ്ട്. ദൈവത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും സംസാരിച്ചാണ് ഗ്രൂപ്പുകള്‍ രംഗത്തുള്ളത്. സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും ഇരയെ മാറ്റി ഒറ്റപ്പെട്ട ജീവിതത്തിലേക്ക് ഇത്തരം ഗ്രൂപ്പുകള്‍ തള്ളിവിടുന്നു. കെണിയില്‍ വീഴുന്നവര്‍ മരണശേഷം നല്ലജീവിതം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ബന്ധുക്കളേയും സുഹൃത്തുക്കളേയും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തും . ഇത്തരത്തിലുള്ള ഗ്രൂപ്പില്‍ അകപ്പെടുന്നവര്‍ക്ക് സാമ്പത്തിക നഷ്ടവും സ്വന്തം ജീവിതവും നഷ്ടമാകും.

യുവതലമുറയും വിദ്യാസമ്പന്നരും ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങളിലേക്ക് തിരിയുന്നത് സമൂഹത്തിന്‍റെ ആരോഗ്യകരമായ വളർച്ചയെ ബാധിക്കും. അപകടകരമായ അന്ധവിശ്വാസത്തിനും ആഭിചാര പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ കടുത്ത ശിക്ഷാ നിയമം കൊണ്ടുവന്നാല്‍ മാത്രമേ മനുഷ്യജീവനുകള്‍ പൊലിയാതിരിക്കുകയുള്ളൂ. പത്തനംതിട്ടയില്‍ നടന്ന നരബലിയും, അരുണാചല്‍പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ ദമ്പതികളും സുഹൃത്തും ആത്മഹത്യ ചെയ്തതും എല്ലാം അന്ധവിശ്വാസത്തിന്‍റെ ഒരു തലം മാത്രമാണ്.

പാചകവാതകത്തിന് റെക്കോഡ് വില വർധന; വരുന്നത് വൻ വിലക്കയറ്റം

ചിത്രാപൗർണമി നിറവിൽ മംഗളാദേവി

ഇറാനിലേക്ക് ആറ് പാതകള്‍ തുറന്ന് പാക്കിസ്ഥാന്‍

തെക്കൻ ജില്ലകളിൽ ചൂട് കുറയുന്നു

ലൈംഗികാതിക്രമം തടയാൻ പരാതി പരിഹാര സമിതികള്‍ നിർബന്ധമാക്കി