എരുമേലിയിലെ വാവരുടെ പള്ളി 
Lifestyle

എരുമേലി പേട്ട തുള്ളൽ വെള്ളിയാഴ്ച: താലൂക്കിൽ അവധി

അയ്യപ്പൻ മഹീഷി നിഗ്രഹം നടത്തിയതിന്‍റെ ഓർമയ്ക്കാണു പേട്ടതുള്ളൽ

MV Desk

എരുമേലി: ശബരിമല മകരവിളക്ക് ഉത്സവത്തിന്‍റെ ഭാഗമായ എരുമേലി പേട്ടതുള്ളൽ വെള്ളിയാഴ്ച. അയ്യപ്പൻ മഹീഷി നിഗ്രഹം നടത്തിയതിന്‍റെ ഓർമയ്ക്കാണു പേട്ടതുള്ളൽ. അയ്യപ്പന്‍റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘത്തിനാണ് ആദ്യം പേട്ടതുള്ളാനുള്ള അവകാശം. രണ്ടാമതാണ് പിതൃസ്ഥാനീയരായ ആലങ്ങാട് സംഘത്തിന്‍റെ പേട്ടതുള്ളൽ.

അമ്പലപ്പുഴ ശ്രീകൃഷ്ണന്‍റെ സാന്നിധ്യമായി കൃഷ്ണപ്പരുന്ത് ക്ഷേത്രത്തിനു മുകളിലൂടെ വട്ടമിട്ട് പറക്കുന്നതോടെയാണ് കൊച്ചമ്പലത്തിൽ നിന്ന് പേട്ട പുറപ്പെടുന്നത്. തുടർന്ന് സംഘം വാവര് പള്ളിയിൽ കയറി വാവരുടെ പ്രതിനിധിയുമായാണ് എരുമേലി പേട്ട തുള്ളൽ വലിയമ്പലത്തിലേക്ക് നീങ്ങുന്നത്.

ഉച്ചകഴിഞ്ഞ് രണ്ടാമത്തെ സംഘമായ ആലങ്ങാട് പേട്ട സംഘം കൊച്ചമ്പലത്തിൽ നിന്ന് പേട്ട തുള്ളൽ ആരംഭിക്കും.

അമ്പലപ്പുഴ സംഘത്തോടൊപ്പം വാവർ പോയെന്ന വിശ്വാസം കണക്കിലെടുത്ത് ആലങ്ങാട് സംഘം പള്ളിയിൽ കയറാതെ വണങ്ങിയാണ് പോകുന്നത്. വ്യാഴാഴ്ച എരുമേലിയിൽ ചന്ദനക്കുട ഘോഷയാത്ര നടന്നു.

പേട്ടതുള്ളൽ പ്രമാണിച്ച് കോട്ടയം ജില്ലാ കലക്റ്റർ വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളി താലൂക്കിൽ അവധി പ്രഖ്യാപിച്ചു. താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്.

വില്ലനായി മഴ; പാക്കിസ്ഥാൻ- ശ്രീലങ്ക വനിതാ ലോകകപ്പ് മത്സരം ഉപേക്ഷിച്ചു

'പിഎം ശ്രീ'യിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്‍റെ അഭിനന്ദനം

തിരുവനന്തപുരത്ത് 85 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

"അയാൾ ശിവൻകുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്"; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; സർവകക്ഷി യോഗം വിളിച്ച് ജില്ലാ കലക്റ്റർ