ജോൺസൺസ് ബേബി പൗഡർ

 
Health

ബേബി പൗഡർ ക്യാൻസറിന് കാരണമാകുന്നു; ജോൺസൺ & ജോൺസൺ 8000 കോടി രൂപ നഷ്ടപരിഹാരം നൽകണം

ഉയർന്ന അളവിലുള്ള ആസ്ബസസ്റ്റോസിന്‍റെ ഉപയോഗം മെസൊതലിയോമ എന്ന ക്യാൻസർ രോഗത്തിന് കാരണമാകുന്നുവെന്നാണ് കണ്ടെത്തൽ.

Jithu Krishna

സാക്രമെന്‍റോ: ജോൺസൺ & ജോൺസൺ (ജെ&ജെ) ബേബി പൗഡർ ഉപയോഗിച്ച് ക്യാൻസർ രോഗം ബാധിച്ച് മരിച്ച സ്ത്രീക്കും കുടുംബത്തിനും 966 ഡോളർ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കാലിഫോർണിയ കോടതി. പൗഡറിലെ ആസ്ബസ്റ്റോസിന്‍റെ ഘടകമാണ് ക്യാൻസറിന് പിന്നിലെ കാരണം.

ഉയർന്ന അളവിലുള്ള ആസ്ബസ്റ്റോസിന്‍റെ ഉപയോഗം മെസൊതലിയോമ എന്ന ക്യാൻസർ രോഗത്തിന് കാരണമാവുന്നുവെന്നാണ് കണ്ടെത്തൽ.

പൗഡറിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളിലുള്ള ആരോഗ്യപ്രശ്നങ്ങൾ ജെ&ജെ മറച്ചുവെച്ചെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

ബേബി പൗഡറിൽ ആസ്ബസ്റ്റോസിന്‍റെ അംശമുണ്ടെന്ന ഉപയോക്താക്കളുടെ ആരോപണത്തെ തുടർന്നുണ്ടായ കേസുകൾ ഒത്തുതീർപ്പാക്കാൻ ഏകദേശം 3 ബില്യൺ ജെ&ജെയ്ക്ക് ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. അണ്ഡാശയ ക്യാൻസറിനും മെസൊതലിയോമിയയ്ക്കും ഉത്പന്നം കാരണമായെന്ന് ആരോപിച്ച് എഴുപതിനായിരത്തിലധികം കേസുകൾ കമ്പനി ഇപ്പോഴും നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്

ശബരിമല ഭണ്ഡാരത്തിലെ വിദേശ കറൻസി വായ്ക്കുള്ളിലാക്കി കടത്തി; രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ

മദ്യം നൽകി അധ്യാപകൻ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

പട്ടച്ചരട് കഴുത്തിൽ കുരുങ്ങി 48കാരന് ദാരുണാന്ത്യം

നാസയുടെ ക്രൂ 11 സംഘം ഭൂമിയിലേക്ക്; അൺഡോക്കിങ് പ്രക്രിയ വിജയകരം

ബോഗി പൊങ്കൽ: ചെന്നൈയിൽ 14 വിമാനങ്ങൾ റദ്ദാക്കി, ട്രെയിൻ - ബസ് സർവീസുകളെയും ബാധിച്ചു