Lifestyle

വടാട്ടുപാറ വെള്ളചാട്ടവും, ഇടമലയാറും ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിക്കണം; ആവശ്യം ശക്തം

ഡാം സുരക്ഷ പാലിച്ചും, പ്രകൃതിയെ സംരക്ഷിച്ചും പാസ് മൂലം പ്രവേശനം നൽകണം

Renjith Krishna

കോതമംഗലം: പ്രകൃതി രമണിയമായ, വടാട്ടുപാറ വെള്ളചാട്ടവും ഇടമലയാറും ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായി.

ഭൂതത്താൻകെട്ടിലെത്തുന്ന ടൂറിസ്റ്റുകൾ ഇടമലയാർ കാണുന്നതിന് ശ്രമിക്കുമ്പോൾ വനം വകുപ്പ് അധികാരികൾ അനുവദിക്കാറില്ല. ഡാം സുരക്ഷ പാലിച്ചും, പ്രകൃതിയെ സംരക്ഷിച്ചും പാസ് മൂലം പ്രവേശനം നൽകണം. ഇതു വഴി പ്രദേശികമായി തൊഴിലവസരങ്ങൾ വർധിക്കുകയും സർക്കാരിന് വരുമാനം ലഭിക്കുന്നതിനും കാരണമാകും.

വൈശാലി ഗുഹയും, ആനക്കയം, പലവൻ പുഴയുടെ തീരവും, വടാട്ടുപാറ വെള്ളചാട്ടവും വൻ സാധ്യതകളുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടേയും, ഗൈഡുകളേയും നിയമിച്ച് ആവശ്യമായ സൗകര്യങ്ങളും ഒരുക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ജയിംസ് കോറമ്പേൽ, വാർഡ് മെമ്പർ രേഖ രാജുവും ആവശ്യപ്പെട്ടു. ഇതിനായി കേരളാ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും, ഡീൻ കുര്യാക്കോസ് എം.പിക്കും നിവേദനം നൽകി.

"പ്രകൃതിഭംഗി കനിഞ്ഞനുഗ്രഹിച്ച വാടാട്ടുപാറ മേഖലയും, ഇവിടുത്തെ വെള്ളച്ചാട്ടവും അവധി ദിനങ്ങളിൽ തദേശിയരായ വിനോദ സഞ്ചാരികളെ കൊണ്ട് നിറയുകയാണ്. ഇവിടം ടൂറിസം കേന്ദ്രമായി വികസിച്ചാൽ വിദേശീയർ ഉൾപ്പെടെ എത്തുകയും പ്രദേശ വാസികളായ നിരവധിപേർക്ക് ഉപജീവനത്തിനുള്ള വക കണ്ടെത്തുന്നത്തിനുള്ള അവസരം ഉണ്ടാകുമെന്നു പ്രദേശവാസിയും, ടൂറിസ്റ്റ് ഗെയ്ഡും, പാമ്പു പിടുത്ത വിദഗ്ദ്ധനുമായ മാർട്ടിൻ മേക്കമാലിൽ പറഞ്ഞു "

''ദേവന്‍റെ അനുജ്ഞ വാങ്ങിയില്ല, സ്വർണക്കൊള്ള അറിഞ്ഞിട്ടും തടഞ്ഞില്ല, കുറ്റകരമായ മൗനാനുവാദം നല്‍കി'': തന്ത്രിയുടെ അറസ്റ്റ് അനിവാര്യമെന്ന് എസ്ഐടി

"തെറ്റ് ചെയ്തിട്ടില്ല, സ്വാമി ശരണം'': അറസ്റ്റിൽ പ്രതികരിച്ച് തന്ത്രി കണ്ഠര് രാജീവര്

"തെരുവുനായയെ ആശുപത്രിയിലെ ഓപ്പറേഷൻ തിയെറ്ററിലേക്കും കൊണ്ടുപോയോ?"; നടിയെ വിമർശിച്ച് സുപ്രീംകോടതി

രാത്രിയിൽ ഓൺലൈനിൽ എലിവിഷം ഓർഡർ ചെയ്തു, ചെന്നപ്പോൾ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന യുവതിയെ!

തന്ത്രിയെ ബലിയാടാക്കി മറ്റാരോ രക്ഷപെടാൻ ശ്രമിക്കുന്നു; ഒരു തെറ്റും ചെയ്യാത്ത ആളാണ് കണ്ഠര് രാജീവരെന്ന് രാഹുൽ ഈശ്വർ