നോർവേ രാജകുമാരി വിവാഹിതയായി; വരൻ സ്വയം പ്രഖ്യാപിത ആത്മീയ ഗുരു 
Wedding Bells

നോർവേ രാജകുമാരി വിവാഹിതയായി; വരൻ സ്വയം പ്രഖ്യാപിത ആത്മീയ ഗുരു

മാലാഖമാരുമായി സംസാരിക്കാറുണ്ടെന്ന പ്രഖ്യാപനത്തിലൂടെ മാർത്തയും അനവധി ആത്മാക്കളുമായി സംസാരിക്കാറുണ്ടെന്ന അവകാശവാദത്തോടെ വെർണെട്ടും വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു.

നീതു ചന്ദ്രൻ

ഹെൽസിങ്കി: നോർവേ രാജകുമാരി മാർത്ത ലൂയിസ് വിവാഹിതയായി. അമെരിക്ക‍യിലെ സ്വയം പ്രഖ്യാപിത ആത്മീയ ഗുരുവായ ഡ്യുറെക് വെറെട്ടാണ് രാജകുമാരിയെ വിവാഹം കഴിച്ചത്. സമൂഹമാധ്യമങ്ങളിലെയും റിയാലിറ്റി ഷോയിലെയും മിന്നും താരങ്ങൽ പങ്കെടുത്ത ചടങ്ങിലാണ് നോർവീജിയൻ രാജാവിന്‍റെ 52കാരിയായ മകൾ വിവാഹിതയായത്. നോർവേയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ഗീരാങ്കർ നഗരത്തിൽ വച്ചായിരുന്നു വിവാഹം. വ്യാഴാഴ്ച മുതൽ ആരംഭിച്ച ആഘോഷങ്ങൾക്കൊടുവിൽ ശനിയാഴ്ചയായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങളുടെ കോപ്പി റൈറ്റ് ബ്രിട്ടീഷ് സെലിബ്രിറ്റി മാഗസിൻ ഹെല്ലോയ്ക്ക് നൽകിയിരിക്കുകയാണ് ദമ്പതികൾ. അതു പോലെ തന്നെ വിഡിയോ റൈറ്റ് നെറ്റ്ഫ്ലിക്സിനാണ് നൽകിയിരിക്കുന്നത്. നോർവേയിൽ പരിചിതമല്ലാത്ത ഈ കരാറുകൾ വലിയ വിവാദങ്ങൾക്ക് ഇട വരുത്തിയിരുന്നു.

87കാരനായ രാജാവ് ഹെറാൾ‌ഡും റാണി സോൻജയും വിവാഹത്തിൽ പങ്കെടുത്തു. അടുത്ത കിരീടാവകാശിയായ വിക്റ്റോറിയ രാജകുമാരിയും ഭർത്താവ് ഡാനിയൽ രാജകുമാരനും സഹോദരനായ കാൾ ഫിലിപ് രാജകുമാരും ഭാര്യ സോഫിയ രാജകുമാരിയും വിവാഹത്തിൽ പങ്കെടുത്തു. മറ്റു യൂറോപ്യൻ രാജകുടുംബങ്ങളൊന്നും വിവാഹത്തിൽ പങ്കെടുത്തില്ല.

2022ലാണ് 49കാരനായ വെർണെറ്റുമായി രാജകുമാരിയുടെ വിവാഹനിശ്ചയം നടത്തിയത്. മാലാഖമാരുമായി സംസാരിക്കാറുണ്ടെന്ന പ്രഖ്യാപനത്തിലൂടെ മാർത്തയും അനവധി ആത്മാക്കളുമായി സംസാരിക്കാറുണ്ടെന്ന അവകാശവാദത്തോടെ വെർണെട്ടും വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു.എഴുത്തുകാരനായ അരി ബെഹ്നുമായുള്ള വിവാഹത്തിൽമാർത്തയ്ക്ക് മൂന്നു കുട്ടികളുണ്ട്. 2014ലാണ് ഇരുവരും വിവാഹ മോചിതരായത്.

ദ്വദിന സന്ദർശനം; ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ കേരളത്തിലേക്ക്

ശബരിനാഥന്‍റെ കോർപ്പറേഷൻ സ്ഥാനാർഥിത്വം സംബന്ധച്ച് ചോദ്യം, 'ദാറ്റ്സ് എ ലോക്കൽ ഇഷ്യൂ' എന്ന് സണ്ണി ജോസഫ്

"പി.എം.എ. സലാം സംസ്കാരം പുറത്തെടുത്തു"; മുഖ‍്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ വിദ‍്യാഭ‍്യാസ മന്ത്രി

ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി 15 ലക്ഷത്തിന് വിറ്റു; പ്രത‍്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി ഗോവർധൻ

''റസൂൽ പൂക്കുട്ടി ചുമതലയേൽക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചില്ല, വിഷമമുണ്ട്''; പ്രേംകുമാർ