ഇന്ന് ലോക ഭ്രൂണശാസ്ത്ര ദിനം 
Lifestyle

ലോക ഭ്രൂണശാസ്ത്ര ദിനം ആചരിക്കുമ്പോൾ

അപേക്ഷകരുടെ അണ്ഡം, ബീജം അല്ലെങ്കിൽ ഭ്രൂണങ്ങൾ എന്നിവയുടെ സംരക്ഷകർ എന്നും ഈ ഭ്രൂണശാസ്ത്രജ്ഞർ അറിയപ്പെടുന്നു.

ജൂലൈ 25. ഇന്ന് ലോക ഭ്രൂണശാസ്ത്ര ദിനം. ലോകത്തിലെ ആദ്യത്തെ ഐവിഎഫ് കുഞ്ഞ് 1978 ജൂലൈ 25 നാണ് ജനിച്ചത്. ഇംഗ്ലണ്ടിലായിരുന്നു ആദ്യത്തെ ഐവിഎഫ് ബേബിയായ ലൂയിസ് ജോയ് ബ്രൗണിന്‍റെ ജനനം. അതുകൊണ്ടാണ് ആ ദിവസം ലോക ഭ്രൂണശാസ്ത്ര ദിനമായി തെരഞ്ഞെടുത്തത്. ഇതിനെ ലോക ഐവിഎഫ് ദിനം എന്നും വിളിക്കുന്നു.

എന്താണ് ഐവിഎഫ്?

ഒരു ഐവിഎഫ് ക്ലിനിക്കിൽ, ഭ്രൂണശാസ്ത്രജ്ഞർ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരു സ്ത്രീയുടെ ശരീരത്തിന് പുറത്ത് പുതിയ ജീവിതം സൃഷ്ടിക്കുക എന്ന ഉത്തരവാദിത്തമാണ് അവരുടേത്. ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ ഭ്രൂണശാസ്ത്രജ്ഞരും സഹായിക്കുന്നു. അപേക്ഷകരുടെ അണ്ഡം, ബീജം അല്ലെങ്കിൽ ഭ്രൂണങ്ങൾ എന്നിവയുടെ സംരക്ഷകർ എന്നും ഈ ഭ്രൂണശാസ്ത്രജ്ഞർ അറിയപ്പെടുന്നു.

മക്കളില്ലാത്ത ദമ്പതികളുടെ സ്വന്തം അണ്ഡവും ബീജവും ഉപയോഗിച്ച് അവരുടെ വരും തലമുറയ്ക്ക് ജീവൻ സൃഷ്ടിക്കുന്നതിനു സഹായകരമായ പ്രത്യുൽപാദന സാങ്കേതികവിദ്യയുടെ ഏറ്റവും ഫലപ്രദമായ രൂപങ്ങളിലൊന്നായി ഇന്ന് ഐവിഎഫ് മാറിയിരിക്കുന്നു.

ലോക ഭ്രൂണശാസ്ത്ര ദിനം: ചരിത്രവും പ്രാധാന്യവും

1978 ജൂലൈ 25 ന് ഇംഗ്ലണ്ടിൽ ഐവിഎഫ് വിജയമായിത്തീർന്ന ലൂയിസ് ജോയ് ബ്രൗണിന്‍റെ ആരോഗ്യകരമായ ജനനത്തിനു ശേഷം, മാതാപിതാക്കളാകാൻ സ്വപ്നം കാണുന്ന, എന്നാൽ വന്ധ്യതയുമായി മല്ലിടുന്ന ദമ്പതികൾക്ക് ഐവിഎഫ് ഒരു പ്രതീക്ഷയായി ഉയർന്നു. അങ്ങനെ ബ്രൗണിന്‍റെ ജന്മദിനം ലോക ഭ്രൂണശാസ്ത്ര ദിനമായി അംഗീകരിക്കപ്പെട്ടു.

നൂതന ഉപകരണങ്ങളും സാങ്കേതികവിദ്യകളും കാരണം, വർഷങ്ങളായി ഐവിഎഫ് ഇന്നു കൂടുതൽ സുരക്ഷിതമാണ്. എല്ലാ ഭ്രൂണശാസ്ത്ര ദിനത്തിലും, ഐവിഎഫിന്‍റെ പിതാവ് എന്നറിയപ്പെടുന്ന ആദം ബർലിയുടെ പ്രവർത്തനത്തെ മെഡിക്കൽ സമൂഹം ആദരിക്കുകയും അനുസ്മരിക്കുകയും ചെയ്യുന്നു.

കാലക്രമേണ, സാങ്കേതിക പുരോഗതിക്കൊപ്പം ഐവിഎഫ് പ്രക്രിയ ഗണ്യമായ പുരോഗതി കൈവരിച്ചു. ഈ ദിവസം, ഐവിഎഫ് സാങ്കേതികവിദ്യയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഫെർട്ടിലിറ്റി ക്ലിനിക്കുകൾ നിരവധി പരിപാടികളും പ്രചാരണങ്ങളും സംഘടിപ്പിക്കുന്നു. ഐവിഎഫ് മേഖലയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ തിരിച്ചറിയാനും മുന്നോട്ട് കൊണ്ടുപോകാനുമുള്ള മെഡിക്കൽ ഫ്രേണിറ്റിക്ക് ഈ ദിനം ഒരു സുപ്രധാന സന്ദർഭമാണ്.

ദേശീയപാതയിലെ പെട്രോൾ പമ്പുകളിൽ 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നൽകണം: കോടതി

കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു

പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹർജിയിൽ കേന്ദ്രത്തോട് ഹൈക്കോടതി വിശദീകരണം തേടി

"സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്നത് രാഷ്ട്രീയ പാപ്പരത്തം''; കെ.ജെ. ഷൈൻ

24 മണിക്കൂറിനിടെ ഛത്തീസ്ഗഢിൽ 2 ഏറ്റുമുട്ടൽ; 5 മാവോയിസ്റ്റുകളെ വധിച്ചു