'പയസ്വിനി'യുടെ അക്ഷര നിർഝരിയിൽ ശേഷക്രിയയും ക്രിയാശേഷവും എന്ന വിഷയംകെ. വിജയൻ പണിക്കർ അവതരിപ്പിക്കുന്നു.

 
Literature

ശേഷക്രിയയും ക്രിയാശേഷവും എക്കാലത്തെയും മികച്ച കൃതികൾ

കർശനമായ ചിട്ടവട്ടങ്ങൾ കൊണ്ട് കെട്ടിപ്പൊക്കിയ വിപ്ലവ പാർട്ടിയുടെ അപചയങ്ങൾ നോവലിസ്റ്റുകളിലുണ്ടാക്കിയ മോഹഭംഗമാണ് പരിഹാസത്തിന്‍റെ കൂരമ്പുകളായി മാറുന്നതെന്നും കെ. വിജയൻ പണിക്കരുടെ നിരീക്ഷണം

എം. സുകുമാരന്‍റെ ശേഷക്രിയയും ടി.പി. രാജീവന്‍റെ ക്രിയാശേഷവും ഒന്നിനെ പിൻതുടർന്നുവന്ന മറ്റൊരു കൃതി മാത്രമല്ലെന്നും മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച രണ്ട് കൃതികളാണെന്നും കെ. വിജയൻ പണിക്കർ.

യാഥാർഥ്യവും ഭാവനാത്മകതയും യുക്തിരാഹിത്യവും ചേർന്ന ആവിഷ്കാരരീതി ക്രിയാശേഷത്തെ മാജിക്കൽ റിയലിസത്തിനോട് ചേർത്തു നിർത്തുന്നു. കർശനമായ ചിട്ടവട്ടങ്ങൾ കൊണ്ട് കെട്ടിപ്പൊക്കിയ വിപ്ലവ പാർട്ടിയുടെ അപചയങ്ങൾ നോവലിസ്റ്റുകളിലുണ്ടാക്കിയ മോഹഭംഗമാണ് പരിഹാസത്തിന്‍റെ കൂരമ്പുകളായി മാറുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.

വടകര കളിക്കളം ഹാളിൽ നടന്ന 'പയസ്വിനി' യുടെ പ്രതിമാസ പരിപാടിയായ അക്ഷര നിർഝരിയിൽ ശേഷക്രിയയും ക്രിയാശേഷവും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കണ്ണോത്ത് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വീരാൻ കുട്ടി, ഡോ. എം. മുരളീധരൻ, പി.ടി. വേലായുധൻ, സത്യൻ കാവിൽ, ടി. ദാമോദരൻ, തയ്യുള്ളതിൽ രാജൻ, കെ.പി. സുനിൽ കുമാർ, വി.ടി. സദാനന്ദൻ എന്നിവർ സംസാരിച്ചു.

മാസപ്പിറവി കണ്ടു; നബിദിനം സെപ്റ്റംബർ അഞ്ചിന്

യെമനിൽ ഇസ്രയേലിന്‍റെ വ്യോമാക്രമണം; പ്രസിഡന്‍റിന്‍റെ കൊട്ടരം തകർന്നു

സിപിഎമ്മിലെ കത്ത് ചോർച്ച; മുഹമ്മദ് ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ച് തോമസ് ഐസക്ക്

ട്രാന്‍സ്‍ജെന്‍ഡര്‍ അവന്തികയ്ക്ക് പിന്നില്‍ ബിജെപിയുടെ ഗൃഢാലോചന സംശയിക്കുന്നു: സന്ദീപ് വാര്യർ

ചംപയി സോറൻ വീട്ടുതടങ്കലിൽ