Kerala among 13 States to vote on Friday Representative image
Election

കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിൽ വെള്ളിയാഴ്ച വോട്ടെടുപ്പ്

കേരളം-20, കർണാടക- 14, രാജസ്ഥാൻ-13, മഹാരാഷ്‌ട്ര - 8, ഉത്തർപ്രദേശ് - 8, മധ്യപ്രദേശ്-7, അസം- 5, ബിഹാർ- 5, ഛത്തിസ്ഗഡ്-3, പശ്ചിമ ബംഗാൾ-1, മണിപ്പുർ- 1, ത്രിപുര-1, ജമ്മു കശ്മീർ-1

VK SANJU

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തിൽ കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലായി 89 മണ്ഡലങ്ങളിൽ വെള്ളിയാഴ്ച വോട്ടെടുപ്പ്. 19ന് നടന്ന ആദ്യഘട്ടം വോട്ടെടുപ്പിൽ 17 സംസ്ഥാനങ്ങളിലും നാലു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 സീറ്റുകളിലേക്ക് പോളിങ് നടന്നിരുന്നു.

കേരളം-20, കർണാടക- 14, രാജസ്ഥാൻ-13, മഹാരാഷ്‌ട്ര - 8, ഉത്തർപ്രദേശ് - 8, മധ്യപ്രദേശ്-7, അസം- 5, ബിഹാർ- 5, ഛത്തിസ്ഗഡ്-3, പശ്ചിമ ബംഗാൾ-1, മണിപ്പുർ- 1, ത്രിപുര-1, ജമ്മു കശ്മീർ-1 എന്നിങ്ങനെയാണു വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുക.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, ബിജെപി നേതാവ് തേജസ്വി സൂര്യ, ഹേമമാലിനി, അരുൺ ഗോവിൽ, ശശി തരൂർ, കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തുടങ്ങി പ്രമുഖരുടെ വിധി നിർണയിക്കുന്നത് ഈ ഘട്ടത്തിലാണ്. കേരളം, രാജസ്ഥാൻ, ത്രിപുര സംസ്ഥാനങ്ങളിൽ ഇതോടെ വോട്ടെടുപ്പ് പൂർത്തിയാകും.

രണ്ടാം ഘട്ടത്തിൽ പോളിങ് നടക്കുന്ന 89 മണ്ഡലങ്ങളിൽ 56 എണ്ണം 2019ൽ എൻഡിഎയ്ക്കായിരുന്നു. 24 സീറ്റുകളാണ് യുപിഎയ്ക്ക് കിട്ടിയത്. മേയ് ഏഴിന് മൂന്നാം ഘട്ടം വോട്ടെടുപ്പിൽ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 94 മണ്ഡലങ്ങൾ വിധിയെഴുതും.

"ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചിട്ട് ജനം പിറപ്പുകേട് കാട്ടി'': തോൽവിയിൽ പ്രതികരിച്ച് എം.എം. മണി

തൃപ്പൂണിത്തുറ നഗരസഭയിൽ അട്ടിമറി വിജയം; ആദ്യമായി ഭരണം പിടിച്ച് എൻഡിഎ

ഇരട്ടി മധുരം; കൊല്ലത്ത് ദമ്പതികൾക്ക് മിന്നും ജയം

''തോൽവിയിൽ നിരാശയോ, വിജയത്തിൽ ആഹ്ലാദമോ ഇല്ലാത്തവരാണ് കമ്മ്യൂണിസ്റ്റുകാർ''; പോരാട്ടം തുടരുമെന്ന് ബിനീഷ് കോടിയേരി

മെസി സ്റ്റേഡിയത്തിൽ ചെലവഴിച്ചത് 20 മിനിറ്റ് മാത്രം; രോഷാകുലരായി ആരാധകർ, കസേരകളും കുപ്പികളും വലിച്ചെറിഞ്ഞു