കണ്ണൂർ ബിഷപ്പ് ഹൗസിൽ സഹായം ചോദിച്ചെത്തിയ ആൾ വൈദികനെ കുത്തി പരുക്കേൽപ്പിച്ചു

 
Crime

കണ്ണൂർ ബിഷപ്സ് ഹൗസിൽ സഹായം ചോദിച്ചെത്തിയ ആൾ വൈദികനെ കുത്തി പരുക്കേൽപ്പിച്ചു

വെളളിയാഴ്ചയാണ് വൈദികന് നേരെ അക്രമണം നടന്നത്.

കണ്ണൂർ: കണ്ണൂർ ബിഷപ്പ് ഹൗസിൽ സഹായം ചോദിച്ചെത്തിയ ആൾ വൈദികനെ കുത്തി പരുക്കേൽപ്പിച്ചു. കൊടുത്ത പണം മതിയാകാത്തതിന്‍റെ പേരിലായിരുന്നു ബിഷപ്സ് ഹൗസിലെ അഡ്മിനിസ്ട്രേറ്ററായ ഫാ. ജോർജ് പൈനാടത്തിനെ ആക്രമിച്ചത്. കാസർഗോട് സ്വദേശി മുഹമ്മദ് മുസ്തഫയെ കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.

വെളളിയാഴ്ചയാണ് വൈദികന് നേരെ അക്രമണം നടന്നത്. സഹായം അഭ്യർഥിച്ചെത്തിയ മുസ്തഫയ്ക്ക് ബിഷപ്പിന്‍റെ നിർദേശ പ്രകാരം ആയിരം രൂപ വൗച്ചർ എഴുതി നൽകുകയായിരുന്നു. എന്നാൽ, വൗച്ചറിൽ മുസ്തഫ ഒപ്പിടാൻ തയാറായിരുന്നില്ല.

പകരം കൈയിലുണ്ടായിരുന്ന കറിക്കത്തിയെടുത്ത് വൈദികനെ കുത്തുകയായിരുന്നു. അക്രമണത്തിൽ വൈദികന്‍റെ വയറിനും കൈകളിലും പരുക്കേറ്റിട്ടുണ്ട്.

പരുക്ക് ഗുരുതരമല്ലാത്തതിനാല്‍ വെളളിയാഴ്ച തന്നെ വൈദികൻ ആശുപത്രിവിടുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍