കണ്ണൂർ ബിഷപ്പ് ഹൗസിൽ സഹായം ചോദിച്ചെത്തിയ ആൾ വൈദികനെ കുത്തി പരുക്കേൽപ്പിച്ചു

 
Crime

കണ്ണൂർ ബിഷപ്സ് ഹൗസിൽ സഹായം ചോദിച്ചെത്തിയ ആൾ വൈദികനെ കുത്തി പരുക്കേൽപ്പിച്ചു

വെളളിയാഴ്ചയാണ് വൈദികന് നേരെ അക്രമണം നടന്നത്.

കണ്ണൂർ: കണ്ണൂർ ബിഷപ്പ് ഹൗസിൽ സഹായം ചോദിച്ചെത്തിയ ആൾ വൈദികനെ കുത്തി പരുക്കേൽപ്പിച്ചു. കൊടുത്ത പണം മതിയാകാത്തതിന്‍റെ പേരിലായിരുന്നു ബിഷപ്സ് ഹൗസിലെ അഡ്മിനിസ്ട്രേറ്ററായ ഫാ. ജോർജ് പൈനാടത്തിനെ ആക്രമിച്ചത്. കാസർഗോട് സ്വദേശി മുഹമ്മദ് മുസ്തഫയെ കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.

വെളളിയാഴ്ചയാണ് വൈദികന് നേരെ അക്രമണം നടന്നത്. സഹായം അഭ്യർഥിച്ചെത്തിയ മുസ്തഫയ്ക്ക് ബിഷപ്പിന്‍റെ നിർദേശ പ്രകാരം ആയിരം രൂപ വൗച്ചർ എഴുതി നൽകുകയായിരുന്നു. എന്നാൽ, വൗച്ചറിൽ മുസ്തഫ ഒപ്പിടാൻ തയാറായിരുന്നില്ല.

പകരം കൈയിലുണ്ടായിരുന്ന കറിക്കത്തിയെടുത്ത് വൈദികനെ കുത്തുകയായിരുന്നു. അക്രമണത്തിൽ വൈദികന്‍റെ വയറിനും കൈകളിലും പരുക്കേറ്റിട്ടുണ്ട്.

പരുക്ക് ഗുരുതരമല്ലാത്തതിനാല്‍ വെളളിയാഴ്ച തന്നെ വൈദികൻ ആശുപത്രിവിടുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

പെരുമ്പാവൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി

സംസ്ഥാന ജീവനക്കാർക്ക് ബോണസ് 4500; ഉത്സവബത്ത 3000

സിപിഎമ്മും ആർഎസ്എസും മുതലെടുപ്പ് നടത്തുന്നു; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ അലോഷ‍്യസ് സേവ‍്യർ

കോൺഗ്രസിന്‍റെ സ്ത്രീപക്ഷ നിലപാടിൽ വിട്ടുവീഴ്ചയില്ല: രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ നടപടിക്കു മടിക്കില്ല: കെ. മുരളീധരൻ