കണ്ണൂർ ബിഷപ്പ് ഹൗസിൽ സഹായം ചോദിച്ചെത്തിയ ആൾ വൈദികനെ കുത്തി പരുക്കേൽപ്പിച്ചു

 
Crime

കണ്ണൂർ ബിഷപ്സ് ഹൗസിൽ സഹായം ചോദിച്ചെത്തിയ ആൾ വൈദികനെ കുത്തി പരുക്കേൽപ്പിച്ചു

വെളളിയാഴ്ചയാണ് വൈദികന് നേരെ അക്രമണം നടന്നത്.

Megha Ramesh Chandran

കണ്ണൂർ: കണ്ണൂർ ബിഷപ്പ് ഹൗസിൽ സഹായം ചോദിച്ചെത്തിയ ആൾ വൈദികനെ കുത്തി പരുക്കേൽപ്പിച്ചു. കൊടുത്ത പണം മതിയാകാത്തതിന്‍റെ പേരിലായിരുന്നു ബിഷപ്സ് ഹൗസിലെ അഡ്മിനിസ്ട്രേറ്ററായ ഫാ. ജോർജ് പൈനാടത്തിനെ ആക്രമിച്ചത്. കാസർഗോട് സ്വദേശി മുഹമ്മദ് മുസ്തഫയെ കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.

വെളളിയാഴ്ചയാണ് വൈദികന് നേരെ അക്രമണം നടന്നത്. സഹായം അഭ്യർഥിച്ചെത്തിയ മുസ്തഫയ്ക്ക് ബിഷപ്പിന്‍റെ നിർദേശ പ്രകാരം ആയിരം രൂപ വൗച്ചർ എഴുതി നൽകുകയായിരുന്നു. എന്നാൽ, വൗച്ചറിൽ മുസ്തഫ ഒപ്പിടാൻ തയാറായിരുന്നില്ല.

പകരം കൈയിലുണ്ടായിരുന്ന കറിക്കത്തിയെടുത്ത് വൈദികനെ കുത്തുകയായിരുന്നു. അക്രമണത്തിൽ വൈദികന്‍റെ വയറിനും കൈകളിലും പരുക്കേറ്റിട്ടുണ്ട്.

പരുക്ക് ഗുരുതരമല്ലാത്തതിനാല്‍ വെളളിയാഴ്ച തന്നെ വൈദികൻ ആശുപത്രിവിടുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം.ആർ. രാഘവവാര്യർക്ക് കേരള ജ്യോതി, 5 പേർക്ക് കേരള ശ്രീ പുരസ്കാരം

താമരശേരി ഫ്രഷ് കട്ട് സമരം: ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ശനിയാഴ്ച മുതൽ

കോതമംഗലത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

സംസ്ഥാന ചലച്ചിത്ര അക്കാദമി തലപ്പത്ത് റസൂൽ പൂക്കുട്ടി