കൊല്ലപ്പെട്ട ശ്രീകാന്ത് 
Crime

ഓട്ടോ ഡ്രൈവറുടെ കൊലപാതകം: ഒരാൾ അറസ്റ്റിൽ

ഞായറാഴ്ച പുലർച്ചെയാണ് പണിക്കർറോഡ് നാലുകുടിപറമ്പ് ശ്രീമന്ദിരം വീട്ടിൽ ശ്രീകാന്ത് കൊല്ലപ്പെട്ടത്

കോഴിക്കോട്: ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിൽ ഒരാൾ അറസ്റ്റിൽ. വെള്ളയിൽ സ്വദേശി ധനീഷാണ് (33) പൊലീസിന്‍റെ പിടിലായത്. ഞായറാഴ്ച പുലർച്ചെയാണ് ഓട്ടോ ഡ്രൈവറായ ശ്രീകാന്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.

ധനീഷിന്‍റെ അമ്മയോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സംശയത്തിന്‍റെ അടിസ്ഥാനത്തിൽ കൊലപാതകസമയത്ത് സംഭവസ്ഥലത്തുകൂടി സ്കൂട്ടറിൽ പോകുന്നതായി ദൃശങ്ങളിൽ കണ്ട ആളെ പൊലീസ് ചേദ്യം ചെയ്തിരുന്നു. ദീർഘനേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഞായറാഴ്ച പുലർച്ചെയാണ് പണിക്കർറോഡ് നാലുകുടിപറമ്പ് ശ്രീമന്ദിരം വീട്ടിൽ ശ്രീകാന്ത് കൊല്ലപ്പെട്ടത്. ശ്രീകാന്തിന്‍റെ ദേഹത്ത് ചെറുതും വലുതുമായ 15 വെട്ടുകളുണ്ടായിരുന്നു. സ്കൂട്ടറിന്‍റെ മുൻഭാഗത്ത് ബൂട്ട് സ്പെയ്സിൽ രക്തംപുരണ്ട കൊടുവാൾവെച്ച് ഒരാൾ അതിവേഗത്തിൽ പോകുന്നതായി കണ്ടെന്ന് ദൃക്സാക്ഷികൾ പൊലീസിന് മൊഴിനൽകിയിരുന്നു.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ