Crime

എൻജിനീയറിങ് വിദ്യാർഥിനിയുടെ മരണം: കോളെജിനെതിരെ ആരോപണവുമായി കുടുംബം

മൊബൈൽ ഫോൺ കണ്ടുപിടിച്ചതിന്‍റെ വിഷമത്തിലാവാം ആത്മഹത്യ എന്നാണ് കോളെജ് അധികൃതർ പറയുന്നത്

MV Desk

കോട്ടയം: കാഞ്ഞിപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളെജിലെ വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോളെജിനെതിരെ ആരോപണവുമായി കുടുംബം. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ശ്രദ്ധ സതീഷിനെയാണ് കഴിഞ്ഞദിവസം കോളെജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൊബൈൽ ഫോൺ കണ്ടുപിടിച്ചതിന്‍റെ വിഷമത്തിലാവാം ആത്മഹത്യ എന്നാണ് കോളെജ് അധികൃതർ പറയുന്നത്. എന്നാൽ, മൊബൈൽ പിടിച്ചതുകൊണ്ടല്ലെന്നും പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്‍റെ പേരിൽ കോളെജ് അധികൃതരുടെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായെന്നും ബന്ധുക്കൾ ആരോപിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

എസ്.എഫ്.ഐ അടക്കമുള്ള വിദ്യാർഥി സംഘടനകളും പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇതിനു മുമ്പും മറ്റ് വിദ്യാർഥികൾ പരാതി നൽകിയിട്ടും മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്ന് വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. അനുകൂലമായ നടപടി ഉണ്ടാകുന്നതുവരെ സമരം തുടരുമെന്ന് വിദ്യാർഥികൾ പറഞ്ഞു.

വിവാദങ്ങൾക്കിടെ രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റു

'വീട്ടിലേക്ക് പോയാൽ തിരിച്ചുവരേണ്ട'; ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി, ഭർത്താവ് കസ്റ്റഡിയിൽ

നേമത്ത് പരാജയപ്പെട്ടത് ബിജെപി നേതാക്കളിൽ നിന്നും പണം വാങ്ങിയത് കൊണ്ട്; സിപിഎം ഏരിയാ കമ്മിറ്റിയിൽ വിമർശനം

ബലി പെരുന്നാൾ: രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് യുഡിഎഫ് സർക്കാർ

നടന്നത് കോടികളുടെ ഇടപാട്; നീറ്റ് ചോദ‍്യപേപ്പർ ക്രമക്കേടിൽ‌ സിബിഐ