Crime

വ്യായാമം ചെയ്യുകയായിരുന്ന യുവാവിനെ കൊലപെടുത്തിയത് കരടി; തെളിഞ്ഞത് ഡിഎന്‍എ പരിശോധനയിൽ

എന്നാൽ മൃഗസംരക്ഷണ സംഘടനകൾ നൽകിയ പരാതിയിൽ കരടിയെ കൊല്ലാനുളള ഉത്തരവ് റദ്ദാക്കി.

റോം: ഇറ്റലിയിൽ ആൽപ്സ് പർവതനിരകൾക്ക് സമീപം ജോഗിംഗ് ചെയ്യുകയായിരുന്ന ആൻഡ്രിയ പാപ്പി എന്ന യുവാവിനെ (26) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകരടിയെ പിടികൂടി.

ഏപ്രിൽ 6നാണ് പെല്ലർ മലയ്ക്കു സമീപത്തായി വ്യായാമം ചെയ്യുകയായിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ ഡിഎന്‍എ പരിശോധനയിൽ 17 വയസുള്ള ജെജെ4 എന്ന കരടിയാണ് കൊലപ്പെടുത്തിയതെന്ന് തെളിയുകയായിരുന്നു.

ഈ കരടി മുന്‍പും ആളുകളെ ആക്രമിച്ചിട്ടുള്ളതിനാൽ ഇതിനെ എത്രയും പെട്ടെന്ന് കൊല്ലാന്‍ അധികാരികൾ ഉത്തരവിടുകയും ചെയ്തു. എന്നാൽ മൃഗസംരക്ഷണ സംഘടനകൾ നൽകിയ പരാതിയിൽ കരടിയെ കൊല്ലാനുളള ഉത്തരവ് റദ്ദാക്കി. പിടികൂടിയ കരടിയെ എന്തു ചെയ്യണമെന്ന് മേയ് 11ന് കോടതി തീരുമാനിക്കും.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍