കൊടുങ്ങല്ലൂരിൽ കാർ തടഞ്ഞു നിർത്തി പുറകിലെ ചില്ല് കരിങ്കല്ലെറിഞ്ഞ് തകർക്കുന്നു 
Crime

കൊടുങ്ങല്ലൂരിൽ കാർ തടഞ്ഞ് കല്ലെറിഞ്ഞു, യാത്രികരെ മർദിച്ചു; 8 പേർക്കെതിരെ കേസ്

തൃശൂർ: കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ കാർ തടഞ്ഞി നിർത്തി അക്രമിച്ച കേസിൽ ഏട്ടു പേർക്കെതിരെ പൊലീസ് കേസ്.കാറിലെത്തിയ അഞ്ചു അക്രമികൾക്കു പുറമേ സഹായത്തിനു വന്ന മൂന്നുപേർക്കെതിരെയാണ് കേസെടുത്തത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

സെന്‍റ് തോമസ് പള്ളിക്കു സമീപം ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കരിങ്കല്ലെറിഞ്ഞ് കാറിന്‍റെ ചില്ല് പൂർണമായും തകർത്തു. കൂടാതെ കാർ യാത്രക്കാരനെ മർദിക്കുകയും ചെയ്തു. തൃപയാർ സ്വദേശികളാണ് അക്രമത്തിനിരയായത്. കാർ ഉരഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തിനു പിന്നാലെയാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി അക്രമം നടന്നത്. തർക്കത്തിൽ പ്രകോപിതനായ അസീം പത്താഴക്കാടുള്ള സുഹൃത്തുക്കളെ വിളിച്ചുവരുത്തി തിരിച്ച് ആക്രമിക്കുകയായിരുന്നു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു