ചൈനീസ് ലോൺ ആപ്പ് തട്ടിപ്പ്: അന്വേഷണം സിംഗപ്പുരിലേക്ക് 
Crime

ചൈനീസ് ലോൺ ആപ്പ് തട്ടിപ്പ്: അന്വേഷണം സിംഗപ്പുരിലേക്ക്

തട്ടിപ്പിൽ ഉൾപ്പെട്ട മലയാളികളായ സയ്യിദ് മുഹമ്മദിനും ടി.ജി. വർഗീസിനും പ്രതിഫലമായി 2.7 കോടി രൂപ ലഭിച്ചു. 718 കോടിരൂപയാണ് ഇരുവരുടെയും അക്കൗണ്ടുകൾ വഴി ഒഴുകിയത്.

Kochi Bureau

കൊച്ചി: ചൈനീസ് ലോൺ ആപ്പ് തട്ടിപ്പ് കേസിൽ മുഖ്യസൂത്രധാരനായ സിംഗപ്പുർ സ്വദേശി മുസ്തഫ കമാലിനെ പിടികൂടാൻ എൻഫോഴ്സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നീക്കം ആരംഭിച്ചു. ലോൺ ആപ്പിലൂടെ 1600 കോടിരൂപ തട്ടിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

തട്ടിപ്പിൽ ഉൾപ്പെട്ട മലയാളികളായ സയ്യിദ് മുഹമ്മദിനും ടി.ജി. വർഗീസിനും പ്രതിഫലമായി 2.7 കോടി രൂപ ലഭിച്ചു. 718 കോടിരൂപയാണ് ഇരുവരുടെയും അക്കൗണ്ടുകൾ വഴി ഒഴുകിയത്. ഈ പണം ഉപയോഗിച്ച് പ്രതികൾ മൈസൂരുവിൽ റിസോർട്ട് വാങ്ങി. പ്രതികൾ ചൈനയിൽ ക്രിപ്റ്റോ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.‌

ജനുവരിയിൽ ഇതേ കേസിൽ ചെന്നൈ കാഞ്ചീപുരം സ്വദേശികളായ ഡാനിയേൽ സെൽവകുമാർ, കതിരവൻ രവി, ആന്‍റൊ പോൾ പ്രകാശ്, അലൻ സാമുവേൽ എന്നിവർ ഇഡിയുടെ പിടിയിലായിരുന്നു. പിന്നാലെയാണ് സയ്യിദ് മുഹമ്മദും ടി. ജി. വർഗീസും അറസ്റ്റിലായത്. കൂടുതൽ ചോദ്യംചെയ്യുന്നതിനായി പ്രതികളെ നാല് ദിവസത്തേക്ക് ഇഡിക്ക് കസ്റ്റഡിയിൽ ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

31 സ്ഥാനാർഥികളുടെ പട്ടിക എഐസിസി അംഗീകരിച്ചു; എംപിമാർ മത്സരിക്കില്ല

അവസാനവട്ട ശ്രമം; ജി. സുധാകരനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചു, നേതാക്കൾ സുധാകരനെ വീണ്ടും കണ്ടു

സന്നിധാനത്തെ ബാങ്കുകളിൽ കോടികളുടെ നിക്ഷേപം ; റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു

ജി. സുധാകരൻ വ്യാഴാഴ്ച മാധ്യമങ്ങളെ കാണും; മാധ്യമപ്രവർത്തകരേ ഉൾ‌പ്പെടുത്തി പുതിയ വാട്സ് ആപ്പ് ഗ്രൂപ്പ്

ഇന്ത്യയിലേക്ക് വരുകയായിരുന്ന തായ് കപ്പലിന് നേരേ ആക്രമണം; കപ്പലിന് തീപിടിച്ചു, ചിത്രങ്ങൾ പുറത്ത്