നടൻ ദർശൻ 
Crime

"സൂര്യപ്രകാശം കണ്ടിട്ട് നാളുകളായി, കുറച്ചു വിഷം തരാമോ"; കോടതിയോട് അപേക്ഷിച്ച് നടൻ ദർശൻ

ജയിലിൽ നിന്ന് പുറത്തിറങ്ങാൻ തന്നെ അനുവദിക്കാറില്ലെന്നും വെളിച്ചമേൽക്കാതെ കൈകളിൽ ഫംഗസ് ബാധിച്ചിരിക്കുകയാണെന്നും താരം പറഞ്ഞു.

നീതു ചന്ദ്രൻ

ബംഗളൂരു: സൂര്യവെളിച്ചം കണ്ടിട്ട് നാളുകളായെന്നും കുറച്ചു വിഷം നൽകാമോ എന്നും കോടതിയോട് ചോദിച്ച് കന്നഡ നടൻ ദർശൻ. രേണുകസ്വാമി കൊലക്കേസിൽ ജയിലിൽ കവിയുന്ന ദർശൻ സിറ്റി സിവിൽ, സെഷൻസ് കോടതിയിൽ വിഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ജയിലിൽ നിന്ന് പുറത്തിറങ്ങാൻ തന്നെ അനുവദിക്കാറില്ലെന്നും വെളിച്ചമേൽക്കാതെ കൈകളിൽ ഫംഗസ് ബാധിച്ചിരിക്കുകയാണെന്നും താരം പറഞ്ഞു.

കർണാടക ഹൈക്കോടതി ജാമ്യം നൽകിയെങ്കിലും സുപ്രീം കോടതി ജാമ്യം റദ്ദാക്കിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാലാണ് സുപ്രീം കോടതി താരത്തെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ടത്.

അതേ തുടർന്ന് ‌ഓഗസ്റ്റ് 14നാണ് ദർശൻ വീണ്ടും ജയിലിൽ എത്തിയത്. നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിനെത്തുടർന്നാണ് രേണുകാസ്വാമി കൊല്ലപ്പെട്ടത്.

കുട്ടികളെ വാഷിങ് മെഷീനിൽ ഇരുത്തി, വായിലേക്ക് വെള്ളം സ്പ്രേ ചെയ്തു; ഡേ കെയറിൽ ജീവനക്കാർക്കെതിരേ കേസ്

കന്നഡ നടൻ ദർശൻ പ്രതിയായ രേണുകാസ്വാമി കൊലക്കേസ്; സാക്ഷിയെ ഭീഷണിപ്പെടുത്തിയതിൽ 3 പേർ അറസ്റ്റിൽ

'ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരം'; ഖമനേയിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി

മാത്യു കുഴൽനാടനെ കെപിസിസി അധ്യക്ഷനാക്കണം; ആവശ്യവുമായി കെഎസ്‌യു പ്രവർത്തകർ

വിവാഹമോചിതയായ മകൾക്ക് ഫാമിലി പെൻഷന് അർഹതയുണ്ട്; കേന്ദ്രത്തിന്‍റെ വാദം തള്ളി ഹൈക്കോടതി ഉത്തരവ്