വിവാഹത്തിനായി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് പെണ്ണായി; പങ്കാളി പിന്മാറിയതോടെ ബലാത്സം‌ഗം ആരോപിച്ച് പരാതി

 
Crime

വിവാഹത്തിനായി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് പെണ്ണായി; പങ്കാളി പിന്മാറിയതോടെ ബലാത്സം‌ഗം ആരോപിച്ച് പരാതി

ഇന്ദോർ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

നീതു ചന്ദ്രൻ

ഭോപ്പാൽ: വിവാഹം കഴിക്കാനായി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത മധ്യപ്രദേശ് സ്വദേശി പങ്കാളിക്കെതിരേ ബലാത്സംഗം , ശാരീരിക പീഡനം എന്നിവ ആരോപിച്ച് പരാതി നൽകി. പങ്കാളി വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് കേസിനു കാരണമായത്. റെയ്സൺ ജില്ലയിൽ നിന്നുമുള്ള 25കാരനെതിരേയാണ് പരാതി നൽകിയിരിക്കുന്നത്. 10 വർഷങ്ങൾക്കു മുൻപ് ഇരുവരും പരിചയപ്പെട്ടത്. ഇരുവരും ഏറെക്കാലം ഒരുമിച്ചായിരുന്നു താമസമെന്നും പൊലീസ് പറയുന്നു. റെയ്സൺ സ്വദേശി നിരന്തരമായി തന്നെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി നിർബന്ധിച്ചിരുന്നുവെന്നാണ് പരാതിയിലുള്ളത്. ഇതു പ്രകാരം ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തു.

ഇന്ദോർ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. പക്ഷേ അതിനു ശേഷം പങ്കാളി തന്നിൽ നിന്ന് അകന്നുവെന്നും വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണഅട്. ഇതോടെയാണ് ബലാത്സംഗം ഉൾപ്പെടെ ആരോപിച്ച് കേസ് നൽകിയിരിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

ഇബ്രാഹിംകുഞ്ഞ് അനുസ്മരണ വേദിയിൽ സ്ത്രീകൾക്ക് സീറ്റില്ല

രാഹുലിന്‍റെ സെഞ്ചുറിക്കു മീതേ ചിറകുവിരിച്ച് കിവികൾ

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

ജഡ്ജിക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ടി.ബി. മിനി