ജുഗൽ 
Crime

ബന്ധുവിനെ കൊലപ്പെടുത്താൻ ശ്രമം; മൂവാറ്റുപുഴ സ്വദേശി പിടിയിൽ

നവീനോടുള്ള വർഷങ്ങളായുള്ള ശത്രുതയും വഴക്കുമാണ് അക്രമത്തിന് കാരണം

Namitha Mohanan

കൊച്ചി: അമ്മയുടെ സഹോദരി പുത്രനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മുവാറ്റുപുഴ വെള്ളൂർകുന്നം കടാതി സംഗമം പടിഭാഗത്ത് മംഗലത്ത് വീട്ടിൽ ജുഗൽ കിഷോർ (46) നെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി കടാതി സംഗമം പടി ഭാഗത്തുള്ള ഇടവഴിയിൽ വച്ചായിരുന്നു സംഭവം. നവീൻ എന്ന യുവാവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

നവീനോടുള്ള വർഷങ്ങളായുള്ള ശത്രുതയും വഴക്കുമാണ് അക്രമത്തിന് കാരണം. ഒരാഴ്ചമുമ്പും ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നു. കയ്യിൽ കരുതിയിരുന്ന പിസ്റ്റൾ കൊണ്ട് നവീന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ട വലതു കയ്യിൽ തറച്ച് ഗുരുതര പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.വെടിവയ്ക്കാൻ ഉപയോഗിച്ച പിസ്റ്റൾ, സംഭവ സ്ഥലത്ത് എത്തിച്ചേരാൻ പ്രതി ഉപയോഗിച്ച ജീപ്പ് എന്നിവ പോലീസ് ബന്തവസ്സിലെടുത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദ്ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ ഡി വൈ എസ് പി പി.എം.ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ് എസ് ഐ മാരായ മാഹിൻ സലിം, വിഷ്ണു രാജു, കെ.കെ.രാജേഷ്, ദിലീപ് കുമാർ, കെ.അനിൽ എ എസ് ഐ പി.ആർ.ദീപമോൾ എസ് സി പി ഒമാരായ മിജു കുര്യൻ, പി.എ.ഷിബു, കെ.കെ.അനിമോൾ, സി പി ഒ മാരായ റോബിൻ.പി .തോമസ് കെ.എം.അൻസാർ, സിജോ തങ്കപ്പൻ, രതീഷ്, വി.ടി.രഞ്ജീഷ് എന്നിവരാണ് ഉണ്ടായിരുന്നത്

വാളയാർ ആൾക്കൂട്ട കൊലപാതകം; കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം

അണ്ടർ 19 ഏഷ‍്യകപ്പ് ജേതാക്കളായ പാക് ടീമിന് ട്രോഫി നൽകാനെത്തിയ മൊഹ്സിൻ നഖ്‌വിയെ അവഗണിച്ച് ഇന്ത‍്യൻ ടീം

"ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രം ഇടപെടണം": മോഹൻ ഭാഗവത്

ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തുള്ള പ്രതിഷേധം; മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ മുഖ‍്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്