Crime

'ക്ലാസില്‍ കയറാത്ത വിവരം അധ്യാപികയോട് പറഞ്ഞു';കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദ്ദനം

സംഭവത്തിൽ 11 പേർക്കെതിരെ തലശ്ശേരി പൊലീസ് കെസെടുത്തിട്ടുണ്ട്

MV Desk

കണ്ണൂർ: പ്ലസ് വൺ വിദ്യാർഥിക്ക് നേരെ സഹപാഠികളുടെ ക്രൂര മർദ്ദനം. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം. പ്ലസ് വൺ വിദ്യാർഥി ഷാമിൽ ലത്തീഫിനാണ് സഹപാഠികളിൽ നിന്നും ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നത്. ഷാമിലിനെ വിട്ടിൽ നിന്നും വിളിച്ചിറക്കി ചിറക്കരയിൽ നിർമ്മാണത്തിലിരിക്കുന്ന മറ്റൊരു വീട്ടിലെത്തിച്ചാണ് സഹപാഠികളുടെ ക്രൂരത.

സംഭവത്തിൽ 11 പേർക്കെതിരെ തലശ്ശേരി പൊലീസ് കെസെടുത്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. സഹപാഠികളായ വിദ്യാർഥികൾ ക്ലാസിൽ കയറാതെ കറങ്ങി നടന്ന വിവരം ക്ലാസ് അധ്യാപികയോട് പറഞ്ഞെന്ന കാരണത്താലാണ് ഷമിലിനെ സഹപാഠികൾ മർദ്ദിച്ചത്.

മർദ്ദനത്തിൽ പരിക്കേറ്റ ഷമിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഷമിലിന്‍റെ കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിനു പിന്നാലെ ഷമിലിന്‍റെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഇവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 9 പേർ 18 വയസ് തികയാത്തവരാണ്.

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്