നിബിൻ സജി (25) 
Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: യുവാവിന് 18 വർഷം കഠിന തടവും, പിഴയും

പെൺകുട്ടിയുടെ ആഭരണങ്ങളും തട്ടിയെടുത്ത് വിൽപ്പന നടത്തി. ഇത് പിന്നീട് പൊലീസ് കണ്ടെടുത്തിരുന്നു

Renjith Krishna

കോതമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഢിപ്പിച്ച കേസിൽ യുവാവിന് 18 വർഷം കഠിന തടവും 75000 രൂപ പിഴയും വിധിച്ചു. ചങ്ങനാശേരി നാലുകോടി കാരിക്കൂട്ടത്തിൽ നിബിൻ സജി (25) ന് ആണ് മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് കോടതി (പോക്സോ) ജഡ്ജി മഹേഷ് തടവും പിഴയും വിധിച്ചത്.

2019 ൽ ആണ് സംഭവം നടന്നത്. കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പെൺകുട്ടിയുടെ ആഭരണങ്ങളും തട്ടിയെടുത്ത് വിൽപ്പന നടത്തി. ഇത് പിന്നീട് പൊലീസ് കണ്ടെടുത്തിരുന്നു. ഇൻസ്പെക്ടർ ടി.ഡി സുനിൽ കുമാർ, എസ്.ഐമാരായ ബേസിൽ തോമസ്, വി.എം രഘുനാഥ്, എ.എസ്.ഐ ടി.എം ഇബ്രാഹിം, സീനിയർ സി പി ഒ ഷജിത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യുഷനു വേണ്ടി ജമുനാ റാണി ഹാജരായി.

പുടിന്‍റെയും ഷി ജിൻപിങ്ങിന്‍റെയും താമസം എവിടെ? ബ്രിക്സ് ഉച്ചകോടിക്ക് എത്തുന്ന ലോകനേതാക്കൾ താമസിക്കുന്ന ഹോട്ടലുകൾ ഏതൊക്കെ എന്നറിയാം

"സണ്ണി ജോസഫ് രാജിവയ്ക്കണം, മറ്റാരെയെങ്കിലും വകുപ്പ് ഏൽപ്പിക്കണം": എം.എം. മണി

ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി മോദിയും പുടിനും; വീണ്ടും ഒരേ കാറിൽ യാത്ര

പുടിന്‍റെ അതീവ സുരക്ഷിത ഔറസ് സെനറ്റ് ഡൽഹി റോഡുകളിൽ; വെടിയുണ്ടകളെയും സ്ഫോടനങ്ങളെയും ചെറുക്കും

'പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധം'; പ്രതിശ്രുത വധുവിനെ ഇംപ്രസ് ചെയ്യാൻ യുവാവിന്‍റെ കടുംകൈ, അറസ്റ്റിൽ