ബിന്ദു

 
Crime

ദളിത് യുവതിക്കെതിരേ വ്യാജ മോഷണക്കുറ്റം ചുമത്തിയ കേസിൽ പേരൂർക്കട എസ്ഐക്ക് സസ്പെൻഷൻ

സംഭവത്തിൽ മന്ത്രി ഒ.‍ആർ. കേളുവും പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

നീതു ചന്ദ്രൻ

തിരുവനന്തപുരം: മാല മോഷ്ടിച്ചുവെന്നാരോപിച്ച് ദളിത് യുവതിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മണിക്കൂറുകളോളം മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പേരൂർക്കട എസ്ഐക്ക് സസ്പെൻഷൻ. 20 മണിക്കൂറോളം ചോദ്യം ചെയ്തുവെന്നും പരാതി വ്യാജമാണെന്ന് തെളിഞ്ഞിട്ടും പോലീസ് കേസുമായി മുന്നോട്ടു പോകുകയാണെന്നും കാണിച്ച് തിരുവനന്തപുരം സ്വദേശി ആർ.ബിന്ദു നൽകിയ പരാതിയിലാണ് എസ്ഐഎ പ്രസന്നനെതിരേ നടപടി. ജിഡി ചാർജുള്ള പൊലീസുകാരെ സ്ഥലം മാറ്റും.

‌സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണർ അടിയന്തര റിപ്പോർട്ട് നേടി ആഭ്യന്തര അന്വേഷണം നടത്താൻ അസിസ്റ്റന്‍റ് കമ്മിഷണർക്ക് നിർദേശം നൽകിയിരുന്നു. വിഷയത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതേ തുടർന്നാണ് നടപടി. സംഭവത്തിൽ മന്ത്രി ഒ.‍ആർ. കേളുവും പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു പിന്നാലെ കുടിവെള്ളം ആവശ്യപ്പെട്ടപ്പോൾ ശുചിമുറിയിൽ നിന്ന് കുടിക്കാനാണ് എസ്ഐ പ്രസന്നൻ ആവശ്യപ്പെട്ടതെന്ന് ബിന്ദു പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. തനിക്കെതിരേ വ്യാജപരാതി നൽകിയവർക്കും തന്നോട് മോശമായി പെരുമാറിയവർക്കെതിരേയും നടപടി സ്വീകരിക്കണമെന്നാണ് ബിന്ദുവിന്‍റെ ആവശ്യം.

"ക്ലിഫ് ഹൗസിലെത്ര മുറികളുണ്ടെന്ന് പോലും എന്‍റെ മകനറിയില്ല"; മക്കളെക്കുറിച്ച് അഭിമാനമെന്ന് മുഖ്യമന്ത്രി

അധ്യാപക നിയമന പ്രതിസന്ധിക്കും മുനമ്പം ഭൂപ്രശ്നത്തിനും ശാശ്വത പരിഹാരം കണ്ടെത്തി: ജോസ് കെ. മാണി

രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ; വെല്ലുവിളിച്ച് എംഎൽഎ

ഒ.കെ. ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡന്‍റ്

''പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുത്'': മത ബാനർജിയുടെ വാദം ആവർത്തിച്ച് തൃണമൂൽ എംപി