മുഖ്യപ്രതി മനോജിത് മിശ്ര

 
Crime

കോൽക്കത്ത കൂട്ടബലാത്സംഗം ആസൂത്രിതം; അന്വേഷണത്തിന് ഒമ്പതംഗ പ്രത്യേക സംഘം

പീഡനത്തിനിരയായ പെൺകുട്ടി കോളെജിൽ പ്രവേശനം ലഭിച്ചെത്തിയ ആദ്യ ദിനം തന്നെ മനോജിത്ത് മിശ്ര നോട്ടമിട്ടിരുന്നതായും കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി

കോൽക്കത്ത: ലോ കോളെജ് ക്യാംപസിൽ നിയമവിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തത് ആസൂത്രിതമെന്ന് പൊലീസ്. അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് വിദ്യാർഥി വിഭാഗം നേതാവ് മനോജിത്ത് മിശ്ര, പ്രതിം മുഖർജി, സൈബ് അഹമ്മദ് എന്നിവരുടെ സംഘം ദിവസങ്ങൾക്കു മുൻപേ പദ്ധതി തയാറാക്കിയിരുന്നു.

പീഡനത്തിനിരയായ പെൺകുട്ടി കോളെജിൽ പ്രവേശനം ലഭിച്ചെത്തിയ ആദ്യ ദിനം തന്നെ മനോജിത്ത് മിശ്ര നോട്ടമിട്ടിരുന്നതായും കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഒമ്പതംഗ പ്രത്യേക സംഘമാണ് (എസ്ഐടി) കേസ് അന്വേഷിക്കുന്നത്. പെൺകുട്ടിക്കുമേൽ ലൈംഗികാതിക്രമം നടത്താൻ പ്രതികൾക്ക് സൗകര്യമൊരുക്കിയ സുരക്ഷാ ജീവനക്കാരനെയും അറസ്റ്റ് ചെയ്തിരുന്നു.

പീഡനദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തി. ഇതുപയോഗിച്ച് ഭീഷണിപ്പെടുത്താനായിരുന്നു പദ്ധതിയെന്നും ഈ മൊബൈലിനുവേണ്ടിയുളള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍