ലോറൻസ് ബിഷ്ണോയി സംഘത്തിൽപ്പെട്ട രണ്ടു ഷൂട്ടർമാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

 
Crime

തലയ്ക്ക് ഒരു ലക്ഷം വീതം പാരിതോഷികം; ലോറൻസ് ബിഷ്ണോയി സംഘത്തിലെ രണ്ടു ഷൂട്ടർമാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ഇരുവരുടെയും തലയ്ക്ക് പൊലീസ് ഒരു ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു

Sarath Nath MS

ചണ്ഡിഗഢ്: ഹരിയാനയിൽ ജിം ഉടമസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ലോറൻസ് ബിഷ്ണോയി സംഘത്തിൽപ്പെട്ട രണ്ടു പേർ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലും ഹരിയാന പൊലീസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടത്. ഹരിയാനയിലെ ബഹാദുർഗഢിൽ വച്ച് ശനിയാഴ്ചയാണ് ഏറ്റുമുട്ടൽ നടന്നത്.

ബിഷ്ണോയി സംഘത്തിലെ ഷൂട്ടർമാരായ ഹിസാർ സ്വദേശികളായ പർവേഷ്, ഹിമാൻഷു എന്നിവരാണ് മരിച്ചത്. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരെ ഇവർ വെടിവെയ്ക്കുകയായിരുന്നു. ഇതോടെ പൊലീസ് സംഘം തിരിച്ച് വെടിവെച്ചതോടെ ഇരുവർക്കും പരുക്കേറ്റു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഏറ്റുമുട്ടലിൽ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ കോൺസ്റ്റബിൾ അങ്കിതിന് കാൽമുട്ടിന് വെടിയേറ്റു പരുക്കേറ്റു. പർവേഷ്, ഹിമാൻഷു എന്നിവരുടെ തലയ്ക്ക് പൊലീസ് ഒരു ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ജൂൺ 11ന് ജിം ഉടമസ്ഥൻ കപിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് കൊല്ലപ്പെട്ട രണ്ടു ഷൂട്ടർമാരും. വീടിനു പുറത്തു വച്ച് വ്യായാമം ചെയ്തുകൊണ്ടിരുന്ന കപിലിനെ ഏഴു പേരടങ്ങുന്ന സംഘം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്കിടെ 3,000 ത്തോളം പേർ മരിച്ചുവീഴുമെന്ന് കണക്കുകൂട്ടി ഇറാൻ; ആയിരത്തോളം പുതിയ കല്ലറകൾ പണിതു!

മുംബൈയിൽ അതീവ ജാഗ്രത; റെഡ് അലര്‍ട്ട് തുടരുന്നു

കവർച്ച‍യ്ക്ക് ഇരയായി കിണറ്റിൽ അകപ്പെട്ട സ്ത്രീ 21 മണിക്കൂറിനുശേഷം അത്ഭുതകരമായി രക്ഷപ്പെട്ടു

സര്‍ക്കാരിന്‍റെ വിവാദ തീരുമാനങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാൻ കോൺഗ്രസ്; സതീശനിത് അഗ്നിപരീക്ഷ!

ഊരാളുങ്കലിന് ടെൻഡറില്ലാതെ കരാർ എടുക്കാം, അനുമതി നീട്ടി നൽകി സർക്കാർ